കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, May 27, 2020

May 27, 2020

സംഗമം (കവിത) ജ്യോതിരാജ് തെക്കൂട്ട്



സംഗമം
          .
ജ്യോതിരാജ് തെക്കൂട്ട്


ചില പോരാട്ടങ്ങളുണ്ട്
കണ്ണും ,കണ്ണും തമ്മിൽ
മനസ്സും, മനസ്സും തമ്മിൽ
കരളും, കരളും തമ്മിൽ

ഇതിലേതായിരിക്കാം
ചിത്രങ്ങൾ കോറിയ
പച്ചില പടർപ്പുകളിൽ
ഏകാകിയായി തപിക്കുന്നത് .

പ്രണയത്തിൻ്റെ തോടിനുള്ളിലേക്ക്
വികാരങ്ങളെ വിറക്കൊള്ളിക്കുന്നത്.

ജീവിത സരണിയിലൂടെ
കൂട്ടം തെറ്റി യോടുന്ന കാട്ടുകുതിരകളെ
സ്മരണയുടെ കൊടും വനത്തിൽ
അനുസ്യൂതമായി തളച്ചിടുന്നത്.

രാവിൻ്റെ ഉന്മാദ സ്ഥലികളിൽ
കിനാ പന്തങ്ങൾ കത്തിക്കുന്നത്
ഇളം നിലാവ്
ഹൃദയത്തിൽ നിന്നൂറി വന്നാണ്
പ്രണയത്തെ കുളിപ്പിച്ചെടുക്കുന്നത്.

പ്രണയ ഭിക്ഷുക്കൾ
കണ്ണിലും മനസ്സിലും കരളിലും
പേറ്റുനോവ് തറച്ചവരായിരിക്കും.

രാവെന്നോ പകലെന്നോ പേരില്ലാതെ
ധ്യാന നിമഗ്നമായൊരു തോണി
നോവിലൂടെയും വേവിലൂടെയും
സംഗമത്തിൻ്റെ വേരുകൾ തേടി
ജലാശയങ്ങളിൽ അലയുകയാണിപ്പോൾ.
May 27, 2020

ജീവൻ മണക്കുന്ന കഥകൾ അജേഷ്.പി

പുസ്തക പരിചയം

ജീവൻ മണക്കുന്ന കഥകൾ
അജേഷ്.പി



                        ഒരു പട്ടാമ്പിക്കാരന്റെ വലിയ കഥകളെന്ന് പൂഴിപ്പുഴ എന്ന കഥാസമാഹരത്തെ ഞാൻ വിളിക്കുന്നു.പട്ടാമ്പിക്കാരായ എതൊരാൾക്കും ബാഗു തൂക്കി നടന്നു പോകുന്ന ആ മനുഷ്യനെ പരിചിതമാണ്. പട്ടാമ്പിയുടെ സ്വന്തം ശ്രീ.ടി.വി.എം.അലിയുടെ (അലിമാഷ് ) ഏറ്റവും പുതിയ കഥാസമാഹാരമാണ് ''പൂഴിപ്പുഴ "വായനക്കാരന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ
13 കഥകൾ അടങ്ങിയ സമാഹത്തിനു കഴിയുന്നു. താൻ നടന്നു വന്ന കാലത്തിനപ്പുറത്തേക്ക് ചിന്തകളുടെ വഴിവെട്ടാൻ  ഈ കഥകൾക്കാവുന്നു.

അസ്വസ്ഥമായ  മനസ്സുമായി നടക്കുന്ന മനുഷ്യന് ഒരിക്കലും എവിടെയും  സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല എന്നു   പറഞ്ഞു വെയ്ക്കുന്ന കഥയാണ് " ബ്രഹ്മപദം ". ബാബുജി കഥാപത്രത്തിന്റെ അശാന്തമായ മനസ്സിലൂടെ യാണ് ഈ കഥ സഞ്ചരിച്ച് നമ്മിലേക്ക് എത്തുന്നത്." പ്രതിമയുടെ മകൻ " എന്ന കഥ വർത്തമാനകാലത്തിന്റെ പരിച്ഛേദമാണ്. ഓരോ പ്രതിമകളും ഒരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഈ സ്വപ്നങ്ങൾക്കുമേൽ പുതിയവ കടന്നു കയറുമ്പോൾ പഴയ ചിഹ്നങ്ങളും സാക്ഷാത്കാരങ്ങളും വെറും നോക്കുകുത്തികളും സ്ഥലം മുടക്കികളുമായി മാറുന്നു.ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കഥയിൽ ദർശിക്കാം. ചരിത്രവും ചരിത്ര നിർമിതികളും ഇവിടെ പ്രതിമകളെ പോലെ നിശ്ചലമാകുന്നു ആർക്കും വേണ്ടാത്ത നോക്കുകുത്തികളാകുന്ന.തനിക്കു ഭാഗ്യമേകിയ ഹതഭാഗ്യനായ ബാലനെ തേടിയുള്ള യാത്രയാണ് "സ്വർണനൂലിഴകൾ " എന്ന കഥ. തനിക്കു കിട്ടിയ ഭാഗ്യത്തേക്കാൾ എത്രയോ മുകളിലാണ്, തന്റെ ഔദാര്യം തിരസ്കരിച്ച് പാടം കടന്ന് മറഞ്ഞ ആ ബാലനെന്ന് അയാൾ തിരിച്ചറിയുന്നു. 
                               രാഷ്ട്രീയത്തിന്റെ അപചയം വരച്ചു വെയ്ക്കുന്ന കഥയാണ് "പൂഴിപ്പുഴ" മുന്നിലുള്ള നിരാംലബ ജീവിതങ്ങളെ കാണാൻ നേരമില്ലാത്ത, മുന്നിലുള്ളത് ശത്രുവാണോ, മിത്രമാണോ, ദയതേടി നിൽക്കുന്ന പാവങ്ങളാണോ എന്നു നോക്കാതെ പകരത്തിനു പകരമെന്ന പുതു രാഷ്ട്രീയ മുറകളെ കാണിച്ചു തരുന്നു ഈ കഥ. നിറങ്ങളേതായാലും
നാണം മറക്കാൻ വഴിവക്കിൽ തൂങ്ങി കിടക്കുന്ന ബാനറുകൾ കൊതിയോടെ നോക്കുന്നു സെൽവനും രാശാത്തിമാരും  പുഴിപ്പുഴയുടെ വരണ്ട ചൂടില്ലെന്ന പോലെ നാഗ്നരായി നമുക്കിടയിലൊക്കെയുണ്ട്. മകന്റെ വേർപ്പാടിൽ വെന്തുരുകുന്ന മാതൃഹൃദയത്തെ "മിഴിനാരുകൾ " എന്ന കഥയിൽ കാണാം. വരുന്നവരിലൊക്കെ മകനെ കാണാൻ അമ്മ ഹൃദയങ്ങൾക്കെല്ലാതെ ആർക്കാണാവുക. വർത്തമാന കാലത്തെ പാരിസ്ഥിതിക - ദളിത് രാഷ്ട്രീയങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന കഥയാണ് "കോലങ്ങൾ " തങ്ങളുടെ ഇടത്തിലേക്ക് കടന്നു വരുന്ന ശക്തികൾക്കെതിരെ തങ്ങളുടെ സ്വത്വത്തോടെ ചാത്തുണ്ണിയു, ചെമ്പിയും, മലമുത്തപ്പനും അവർക്കു കൂട്ടായ് പ്രകൃതിയും ചെറുത്തു നിൽക്കുന്നു. ദുരന്തപുരിതമായ വർത്തമാനത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

"ഉത്തമൻ " എന്ന കഥയിൽ പങ്കുവെയ്ക്കാതെ പോയ ബന്ധങ്ങളുടെ ഊഷ്മളത കാണിച്ചുതരുന്നു. പ്രവാസിയും പിന്നീട് ഉത്തമ കൃഷിക്കാരനുമായി മാറിയ അയാളും, തന്നെ ഉത്തമനായ  കൃഷിക്കാരനായി മാറ്റിയ ഷബാനു എന്ന കൃഷി ഓഫസറും തങ്ങൾക്ക് തങ്ങൾ ആരായിരുന്നു എന്ന് തേടുന്ന കഥയാണിത്.

ജനപ്രിയ നോവലിസ്റ്റ് കൃഷ്ണനുണ്ണിയെന്ന മനുഷ്യന്റെ ഒറ്റപ്പെടലിന്റെ കഥ പറയുന്ന "സൂര്യകളങ്കം ''.ദാരിദ്യത്തിന്റെയും മാറി മറയുന്ന സൗന്ദര്യബോധത്തിന്റെ കഥ പറയുന്ന ''നൊങ്ക് ",വസുമതിയിൽ നിന്ന് 'വാസു'മതിയിലേക്ക് കാത്തു നില്പാണ് ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന "മുഖമുദ്ര" എന്ന കഥ."ചക്കി" എന്ന കഥയക്ക് കാലഭേദങ്ങളില്ല, എല്ലാ കാലത്തും സംഭവിക്കാനിടയുള്ളതാണത്. താനിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് അമ്മയുടെ ചൂരും, വർത്താനവും, സ്നേഹവും തൊട്ടുകൂടാത്തതാവുന്ന മനോഭാവത്തിനു മുന്നിൽ ഒറ്റയ്ക്ക്  ഉയർന്നു നിൽക്കുന്നു ചക്കി.കുറത്തി, അർദ്ധവിരാമം ങ്ങിയ കഥകൾ കൂടി ഉൾപ്പെടുന്ന ഈ പുസ്തകം ലോക്ക്ഡൗൺ പിറക്കുന്നതിന് രണ്ടു ദിവസം മുൻപാണ് കൈകളിലെത്തുന്നത്. കലാത്തിനതീതമായി ഈ കഥകൾ നിലനിൽക്കുന്ന കഥകൾ മനസ്സിൽ വലിയ വലിയ ചോദ്യങ്ങൾ ഉയർത്തും, വൈവിധ്യമായ ആഖ്യാനങ്ങളും ഭാഷാപരമായ മികവും, ഗ്രാമീണതയുടെ ബിംബങ്ങളും ചേരുന്ന ഈ കഥകൾ നല്ല വായനാനുഭവം പകരുന്നു.
കാലത്തിന്റെ അതിരുകൾ ഭേദിച്ച് നിലനിൽക്കും ടി.വി.എം.അലിയെന്ന മനുഷ്യന്റെ ഈ 'വലിയ'കഥകൾ


Tuesday, May 26, 2020

Saturday, May 23, 2020

Friday, May 22, 2020

May 22, 2020

നല്ല ചിന്തകളുടെ നാളുകളാകട്ടെ ഇത് സുരേഷ് കുമാർ പി.എം

ലേഖനം
ല്ല ചിന്തകളുടെ നാളുകളാകട്ടെ ഇത് 
   
  സുരേഷ് കുമാർ പി.എം

   കൊറോണ വൈറസ് എലാവരെയും ക്വാറന്റൈനിൽ ആയിരിക്കുകയാണലോ. വിട്ടിലടക്കപ്പെട്ടപ്പോൾ പലരുടെയും വലിയൊരു ആശ്വാസവും ആശ്രയവും ഓൺലൈൻ ഉണ്ടല്ലോ എന്നതാണ്. വിരസയാമങ്ങളെ ക്രിയാത്മമാക്കാൻ അവനവനിണങ്ങുന്ന വിഭവങ്ങളൊരുങ്ങുമ്പോൾ ഓരോരുത്തരും ഹാപ്പി. അറിവുകളും അറിയിപ്പുകളും ആശയങ്ങളും സാരോപദേശങ്ങളും സത്യത്തിൽ നമ്മെ പ്രബുദ്ധരാക്കുകയാണോ ആശയക്കുഴപ്പത്തിലാക്കുകയാണോ എന്നു സംശയമിലാതില.

എന്തിനും എതിനും മെബൈൽ ഉപയോഗിച്ച് ,അനിശ്ചിതമായി നിണ്ടേക്കാവുന്ന ക്വാറന്റെൻ കാലം കഴിയുബോൾ നോമോഫോബിയ (Nomophobia) എന്ന ഒരു സ്വഭാവ ക്രമം ആ ബാലവൃദ്ധം ജനങ്ങളിലും സംക്രമിച്ചേക്കാം. Nomophobia എന്നാൽ No Mobile Phone Phobia അലെങ്കിൽ Cellphone Addiction എന്നതാണ്. കൈയകലത്തിലോ കൺവെട്ടത്തോ ഫോൺ കാണാതാകുമ്പോൾ കാണിക്കുന്ന വെപ്രാള മോ ചേഷ്ഠകളൊ മാനസിക പിരിമുറുക്കമോ ആണ് ഈ ഫോണിയയുടെ ബാക്കിപത്രം.

നമ്മുടെ കുട്ടികളുടെ ഫോൺ അഡിക്ഷനെക്കുറിച്ച്  വേവലാതിപുണ്ട് ബോധവൽക്കരണ ക്ളാസുകളും ചികിത്സാവിധികളും നിയന്ത്രണങ്ങളും എർപ്പെടുത്തിയിരുന്ന മുതിർന്ന തലമുറ മനസറിവിലാതെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന്  ചിന്തിക്കേണ്ടതുണ്ട്.

അദൃശ്യമായ ഒന്നിന്റെ ഭയപ്പാടിൽ വീടുകളിൽ  ഭദ്രമായിരിക്കണമെന്ന അവസ്ഥ വരുമ്പോൾ ആരോഗ്യമുള്ള ശരീരവും സ്വസ്ഥമായ മനസ്സും  ആത്മിയ ഉണർവും ആവശ്യമാണ്. പരിശീലനം കൊണ്ട് സിദ്ധിക്കാത്ത ഒന്നുമില്ല.പുതിയ ഒരു ജീവനക്രമത്തിലൂടെ തിരിച്ചറിവുകളുടെ പുതിയൊരു ലോകം സൃഷ്ടിക്കാൻ കഴിയും. പരിശീലനം കൊണ്ട് സ്വായത്തമാക്കാവുന്നത് ചിലത് ഇവിടെ കുറിക്കട്ടെ.

1. പുസ്തകവായന:-
 മോട്ടിവേഷൻ പുസ്തകങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും മറ്റ് ഉത്കൃഷ്ട്ട ഗ്രന്ഥങ്ങളും പുണ്യാത്മാക്കളുടെ ജീവചരിത്രങ്ങളും പാഠ്യവിഷയങ്ങളും വായിച്ച് ആത്മിയ ഭൗതികതലങ്ങളെ ഉണർത്തുക.

2. ധ്യാനം:-
          സുദീർഘമായ യാത്രാവഴി എത് എന്ന് ചോദിച്ചാൽ എന്നിലേക്കുള്ള യാത്രയെന്ന് ജ്ഞാനികൾ പറയും. ദിവസെനെ നമ്മെ ശക്തിപ്പെടുത്താനും  നാം കരുതേണ്ടതുണ്ട്. നിശബ്ദതയുടെ പുണ്യ നിമിഷങ്ങളിൽ നാമറിയാതെ തന്നെ പരുവപ്പെടുന്നുണ്ടെന്ന് സാവകാശം നാം തിരിച്ചറിയും. തുടക്കത്തിൽ ശ്വസന നിശ്വാസങ്ങളെ ശ്രദ്ധിച്ച് മനസ്സിനെ എകാഗ്രതമാക്കാൻ പഠിക്കാം, തുടർന്നങ്ങോട്ട് ആസ്വാദിച്ച് തുടങ്ങും. മന:ശാന്തിക്കുള്ള മരുന്നാണ് ധ്യാനം (Meditation). ശക്തർക്കേ നിശബ്ദമാകാൻ പറ്റൂ എന്നോർക്കുക.
മെഡിറ്റേഷൻ ചെയേണ്ടത് , രാവിലെ ഉണർന്നു കഴിഞ്ഞാൽ ഉടനെയുള്ള ഉള്ള 30 മിനുറ്റും ഉറക്കത്തിലേക്ക് വഴുതി വിഴുന്നതിന് മുമ്പുള്ള 30 മിനുറ്റും പ്ലാറ്റിനം 30 എന്നാണ് ' പറയുന്നത്. ഈ സമയത്ത് നൽകുന്ന ദേശങ്ങൾ ഉപബോധമനസ്സിൻ്റെ ആഴങ്ങളിൽ പതിയുന്നതാണ്.
"നിങ്ങൾക്ക് എന്തെങ്കിലും വേണമെന്നുള്ള ചിന്ത തീവ്രമാകുബോൾ പ്രപഞ്ചം അതു നേടി തരാൻ നിങ്ങൾക്ക് വേണ്ടി ഗൂഡാലോചന നടത്തും"

3. വ്യായാമം:-
           ആയുസ്സ് ആരോഗ്യമാകണമോ വ്യായാമം തുടങ്ങിക്കോള്ളൂ. ദിവസവും വ്യായാമം ചെയുന്നത് ശരീരത്തെയും മനസിനെയും  ഉന്മേഷമുള്ളതാക്കും. "യോഗാസനകൾ എറെ ഉപകരിക്കും" ഡാൻസും ഒന്നാന്തരം വ്യായാമമാണ്. പുന്തോട്ടമൊരുക്കലും, കൃഷിയിടങ്ങളിലെ പണികളും വ്യായാമമാണ്.

4. വിശ്രമം:-
          പരിശ്രമം പോലെ പ്രധാനമാണ് വിശ്രമവും. പകലും രാത്രിയും അദ്ധ്വാനിക്കുന്ന നമ്മൾ വിശ്രമിക്കാൻ കൊതിക്കുന്നുണ്ടാവും. നിവർന്ന് കിടന്ന് കൈകാലുകളകത്തി കണ്ണുകളടച്ച് ശരീരത്തിനും മനസ്സിനും ശരിയായ വിശ്രമവും ഉറക്കവും പ്രദാനം ചെയ്യുക. ശരിയായ വിശ്രമം ആരോഗ്യത്തിനും മനസ്സിനും ശരീരത്തിനും നലതാണ്.

5. ഭക്ഷണം:-
       സമയമെടുത്ത് ചവച്ചരച്ച് കഴിക്കുന്ന പുതിയൊരു ഭക്ഷണക്രമം നമ്മുക്കുണ്ടാകട്ടെ. ദാരിദ്യം കൊണ്ടൊ ഭക്ഷണമിലാഞ്ഞിട്ടോ അല മലയാളികൾ രോഗികളായതും. സമയമെടുത്ത് ചവച്ചരച്ച്  കഴിച്ച് പഠിച്ചാൽ  മനസ്സിലാക്കുന്ന ഒരു വസ്തുതയുണ്ട്. ഇത്രയും നാൾ കഴിച്ചതിന്റെ പകുതി അളവേ ആവശ്യമായി വരു എന്നുള്ളത്. സാമ്പത്തികനേട്ടം മാത്രമല ഭക്ഷണ ക്ഷാമഭയം പരിഹരിക്കാനുമാകും.

6. പ്രകൃതി വിചാരം:-
           വിടിന്റെ സാഹചര്യങ്ങൾക്കനുസ്സരിച്ച് ജനലുകൾ എലാം തുറന്നിട്ടോ മുറ്റത്തിറക്കിയോ ടെറസിൽ കയറിയോ മനോഹരിയായ പ്രകൃതിയെ ആസ്വദിക്കാം. വൃക്ഷലതാദികളും പക്ഷിമൃഗാധികളും നമ്മുടെ കണ്ണിൽപ്പെടണം. അവയുടെ വർണ്ണങ്ങളും വളർച്ചകളും കൺകുളിർക്കെ കാണണം. സുര്യോദയത്തോടും, അസ്തമനത്തോടുമടുപ്പിച്ച് കുടുവിട്ട് പോകുകയും കുടണയുകയും ചെയ്യുന്ന, ഒറ്റയ്ക്കും കുട്ടായും പോകുന്ന പക്ഷികളെ നോക്കിയിരിക്കണം. പ്രകൃതിയുടെ സ്പന്ദനങ്ങൾ നമ്മുടേതുമാകട്ടെ.

7. ഉല്ലാസം:-
       അച്ഛനും, അമ്മയും മക്കളുമൊക്കെ ഒരുമിച്ച് ഇരുന്ന് പാടാൻ, നൃത്തം ചവിട്ടാൻ ,ചിത്രപ്പണ്ണികൾ ചെയ്യാൻ, കഥകൾ പറഞ്ഞിരിക്കാൻ, പാചകം ചെയാൻ, കേടായിക്കിടക്കുന്നവ നന്നാക്കാൻ, വാർത്തകൾ അപ്ഡേറ്റ് ചെയ്യാൻ ,പ്രിയപ്പെട്ടവരെ തിരക്കാൻ എന്നിങ്ങനെ കുറച്ച് സമയം ഉപയോഗപ്പെടുത്തണം.
യോഗാസനകൾ, പ്രാണായാമാ, ധ്യാനം  ഇവയെക്കുറിച്ച് അറിയാൻ ഇ  വെബ് സൈറ്റ് സന്ദർശിക്കുക:  https://www.yogamastersureshkumar.com/  
     
  ക്വാറന്റൈൻ കാലഘട്ടം വീണ്ടുവിചാരങ്ങളുടെയും ഈശ്വരാനുഭവത്തിന്റെയും, പ്രപഞ്ചത്തിന്റെയും കുടുംബ ശക്തികരണത്തിന്റെയും നല്ല നാളുകളാകട്ടെ.


ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.