കവിത
July 03, 2020
കവിത സുനിൽ വി തിരുനെല്ലി നിത്യവസന്തം
കവിത
സുനിൽ വി തിരുനെല്ലി
നിത്യവസന്തം
സുനിൽ വി തിരുനെല്ലി
നിത്യവസന്തം
പടിയിറങ്ങിയ വസന്തത്തിനെ -
പടിയടച്ചവർ പരസ്പരം പഴി പറയുന്നു.
അഹങ്കാരിയെന്ന്.....
അർത്ഥമറിയാക്കൂട്ടർ ചിരിച്ചു -
അണ്ഡാകൃതിയിലെ ഭൂമിയെ നോക്കി -
പതിയിരുന്നു പരിഹസിയ്ക്കാൻ .
അറുത്തുമാറ്റിയ പൊക്കിൾക്കൊടി -
അപഹരിച്ചറുത്തവർ നോവുപേറിപ്പറന്ന-
നേരിൻ്റെ ഹൃദയവിശാലതയറിഞ്ഞോ...?
ഒരു വസന്തത്തിനൊരായിരം രാവു നോറ്റ -
പൂവിൻ്റെ മനമറിഞ്ഞോ ....?
പൂവിനെ പുണരാത്ത പൂമ്പാറ്റയുടെ -
മദമറിഞ്ഞോ .....?
ഇരുളിലൊരു കിളിയിരുന്നു വിരിയിച്ച -
നഭസിൻ്റെ കുളിരറിഞ്ഞോ......?
അഴിച്ചിട്ട കൂന്തലിൽ ഒരു വസന്തം പാർത്ത -
നോവിൻ്റെ കഥയറിഞ്ഞോ....?
കഷ്ടം ! നിർവൃതിയുടെ നീലാകാശം -
കാണാത്തവർ.
പൂവിനെ പുണർന്ന പുലരിയ്ക്ക് -
നേർക്കൊരു ചോദ്യം
പൂമ്പൊടി പടർത്തി പുതുവസന്തം -
തീർത്തതെന്തിന്
പടിയടച്ചവർ പരസ്പരം പഴി പറയുന്നു.
അഹങ്കാരിയെന്ന്.....
അർത്ഥമറിയാക്കൂട്ടർ ചിരിച്ചു -
അണ്ഡാകൃതിയിലെ ഭൂമിയെ നോക്കി -
പതിയിരുന്നു പരിഹസിയ്ക്കാൻ .
അറുത്തുമാറ്റിയ പൊക്കിൾക്കൊടി -
അപഹരിച്ചറുത്തവർ നോവുപേറിപ്പറന്ന-
നേരിൻ്റെ ഹൃദയവിശാലതയറിഞ്ഞോ...?
ഒരു വസന്തത്തിനൊരായിരം രാവു നോറ്റ -
പൂവിൻ്റെ മനമറിഞ്ഞോ ....?
പൂവിനെ പുണരാത്ത പൂമ്പാറ്റയുടെ -
മദമറിഞ്ഞോ .....?
ഇരുളിലൊരു കിളിയിരുന്നു വിരിയിച്ച -
നഭസിൻ്റെ കുളിരറിഞ്ഞോ......?
അഴിച്ചിട്ട കൂന്തലിൽ ഒരു വസന്തം പാർത്ത -
നോവിൻ്റെ കഥയറിഞ്ഞോ....?
കഷ്ടം ! നിർവൃതിയുടെ നീലാകാശം -
കാണാത്തവർ.
പൂവിനെ പുണർന്ന പുലരിയ്ക്ക് -
നേർക്കൊരു ചോദ്യം
പൂമ്പൊടി പടർത്തി പുതുവസന്തം -
തീർത്തതെന്തിന്