കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Tuesday, June 2, 2020

June 02, 2020

ഓർമ്മയിലെ കാന്താരിമധുരം 8 കെ.സി.അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരി മധുരം 8
   കെ.സി.അലി ഇക്ബാല്‍


മാലാഖ ദൈവം ഇഷ്ടപ്പെടുന്നവരുടെ പേരു വായി ച്ചു.അതിലാദ്യത്തെ പേര് ആദാമി ന്‍റെ മകന്‍ അബു എന്നായിരുന്നു.ഇങ്ങനെ അവസാനിക്കുന്ന ആദാമിന്‍റെ മകന്‍ അബു എന്ന മനോഹരമായ  പാഠമുണ്ടായിരുന്നത് മൂ ന്നാം ക്ലാസിലായിരുന്നിരിക്കണം.അബുവിനെ ഇപ്പഴോര്‍ക്കുമ്പോള്‍  ലീല ടീച്ചറുടെ മുഖമാണ് ഓര്മ വരുന്നത്.അതുകൊണ്ടത് മൂന്നിലാകാനേ തര മുള്ളൂ.അബു എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാണ്. ആര്‍ക്കെന്തു സഹാ യം വേണമെങ്കിലും ചെയ്യും എന്ന് വായിക്കുമ്പോള്‍,ടീച്ചര്‍ പറയുമ്പോള്‍ അറി യാതെ മനസ്സി ലൊരു അബു കടന്നുവരും.അത് കഥയിലെ ആദര്‍ശ പുരുഷ നായ അബുവായിരുന്നില്ല. നാട്ടില്‍ നിത്യേന കണ്ടുമുട്ടുന്ന ദുഷ്ടകഥാപാത്ര മെങ്ങനെ ഈ അബുവാകും.

പാഠത്തിലെ ആദര്‍ശ കഥാപാത്രങ്ങള്‍ മനസ്സില്‍ മരിക്കുന്ന ചില സമയ ങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. മഹാഭാരതത്തിലെ ഭീമസേനനും അര്‍ജു നനും കൃഷ്ണനുമൊക്കെ ടീച്ചര്‍മാ രുടെ വര്‍ണ്ണന യില്‍ പ്രൌഡിയോടെ നിറ ഞ്ഞു നിന്ന കാലത്താണ് മഹാഭാരതം സീരിയല്‍ ടി.വി.യില്‍ വരുന്നത്. അ തോടെ ഭീമന്‍ മാത്രമല്ല മഹാഭാരത കഥാപാത്രങ്ങളെല്ലാം മനസ്സില്‍ മരിച്ചു.  നാലാം ക്ലാസിലെ പാഠങ്ങളോടില്ലാത്ത ഒരിഷ്ടം രണ്ടിലെയും മൂന്നിലെയും പാഠങ്ങ ളോടുണ്ടായിരുന്നു. പക്ഷേ ഒരു പ്രശ്നമ വിടെയുമു ണ്ടായി രുന്നെന്ന് ഇന്ന് തോന്നുന്നു.ക്ലാ ക്ലാ...ക്ലീ..ക്ലീ ശബ്ദമുണ്ടാ ക്കിയിരുന്ന മൈനയെ തിരിഞു നോക്കിയ ഏതെങ്കിലും സുരേഷുമാര്‍ക്കു ഏഴോ എട്ടോ വയസ്സില്‍ ഒരുകൌതുകമെന്നോണം കടന്നുവരേണ്ട പക്ഷിനിരീക്ഷണത്തിന്‍റെ ബാല പാഠം കിട്ടിയിട്ടുണ്ടാകില്ല.മൈനയുടെ പാഠത്തി നല്ല,അതു പഠിപ്പിച്ച ടീച്ച ര്‍ക്കല്ല കുഴപ്പം സംഭവിച്ചത്.മറിച്ച് ഓരോ പാഠത്തിന്‍റെയും  ഭാഗമായി കുറേ വാക്കുകളുടെ അര്‍ഥവും പര്യായവും വിപരീതവും ചോദ്യോ 
ത്തരവുമുണ്ടായപ്പോള്‍,പിന്നാലെ വരുന്ന പരീക്ഷയോടുള്ള കരുതലിനാല്‍ സ്വാഭാവികമായി പാഠരചയിതാവ് കണ്ട ആശയതലം കിട്ടാതെപോയ താകണം.ആദ്യമായി പാടത്തേക്ക് ട്രാക്ടര്‍ കൊണ്ടുവന്ന വേലപ്പന്‍ ആധുനി ക കൃഷിരീതിയുടെ അംബാസിഡര്‍ ആയിരുന്നല്ലോ



”തൂമാ തൂകുന്ന തൂമരങ്ങള്‍
തോളും തോളുമുരുമ്മി നിന്നു
കണ്ണുകക്കുന്ന പൂവല്ലികള്‍
മന്നില്‍ തൂമണം വീശിനിന്നു
ഓളം തള്ളുന്നു വന്‍പുഴകള്‍ 
എന്ന പ്രകൃതി വര്‍ണ്ണന യുടെ വരികളില്‍ ചിലത് ഇപ്പോഴും മൂളിനോക്കാന്‍ പറ്റുന്നുണ്ട്. 
    നാലിലെത്തിയപ്പോള്‍ പാഠങ്ങള്‍ കുറേകൂടി സീരിയസ് ആയെന്നു തോന്നു ന്നു. എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍,ആശാന്‍ തുടങ്ങിയവരെയൊക്കെ നാലാം ക്ലാസ്സില്‍ തന്നെ പരിചയപ്പെട്ടി രിക്കണം എന്നു നിഷ്കര്‍ഷ വച്ചു കൊണ്ടാകണം പാഠങ്ങള്‍ സെലെക്റ്റ് ചെയ്തത്. ചൈത്രനും മൈത്രനും എന്നൊരു പാഠമുണ്ടായിരുന്നു നാലില്‍.ഗുരുകുലവിദ്യാഭ്യാസം കഴിഞ്ഞു പോകുന്ന രണ്ടു ശിഷ്യന്മാരെ പരീക്ഷിക്കാന്‍ രണ്ടുപേര്‍ക്കും ഓരോ രൂപ നല്‍കി. ഓരോ രുത്തര്‍ക്കും ഓരോ മുറിയും കാണിച്ചുകൊടുത്തു. അവരവര്‍ക്ക് കിട്ടിയ രൂപ കൊണ്ട് മുറിനിറയ്ക്കണം എന്നായിരുന്നു നിബന്ധന.ഒരാള്‍ മുറി നന്നായി വൃത്തിയാക്കി നടുവില്‍ ഒരു ചന്ദനത്തിരി കത്തിച്ചു വച്ചു.രണ്ടാമന്‍ ചവറും മറ്റുംവാരി മുറിനിറച്ചു. ചന്ദനത്തി രിയൊക്കെ ഗുരുകുലകാലത്ത് ഉണ്ടാകുമോ എന്നൊന്നും എനിക്കന്നു സംശയമു ണ്ടായില്ല. തീപ്പെട്ടിയ്ക്കു അഞ്ചു പൈസയും ചന്ദനത്തിരിക്ക് പത്തു പൈസയും  ചെലവഴി ച്ചാല്‍ ചൈത്രന്‍റെ കയ്യില്‍ കുറേ പൈസ ബാക്കി കാണുമല്ലോ അതെന്തു ചെയ്തു കാണും എന്നൊരു സംശയം ആണെന്നെ അലട്ടിയത്.ഇത് ഞാന്‍ ചന്ദ്രവല്ലി ടീച്ചറോട് ചോദിച്ച്തുമാ ണ്.ടീച്ചര്‍ വെറുതെ ചിരിച്ചതെ ഉള്ളൂ എന്നാണെന്‍റെ ഓര്‍മ്മ.
   “കാട്ടുതീയില്‍ പെട്ട കുടുംബം” എന്നതിലെ ജരിത എന്ന തീയില്‍ പെട്ടു മരിച്ചുപോയ പാവം പക്ഷിയുടെ  (മനു ഷ്യരെ കുറിച്ച് പറയുമ്പോള്‍ മരിച്ചു എന്നും ജീവികളാകുമ്പോള്‍ ചത്തു എന്നുമാണ് പറയേണ്ടത് എന്ന ഒരു കാര്യം ആരോ പറഞ്ഞു തന്നിട്ടുണ്ട്) പറക്ക മുറ്റാത്ത കുഞ്ഞുങ്ങളുടെ കരച്ചില്‍ എനിക്കന്നു വലിയ സങ്കടമുണ്ടാക്കിയിരുന്നു. പാഠത്തി ന്‍റെ പേരോര്‍ക്കുന്നില്ല. “ഒരു മാര്‍ജാരന്‍ വനഭൂവി രാത്രിയിലിറയും തേടി നടക്കുന്നേ രം...തരസാ ചെന്നൊരു വലയില്‍ ചാടി എന്നു തുടങ്ങുന്ന തുള്ളല്‍ കവിത കുഞ്ചന്‍ നമ്പ്യരുടേതായി ഉണ്ടായിരുന്നു.തരസാ സമം 
വേഗത്തില്‍...എന്നും വനഭൂവി സമം കാട്ടില്‍ എന്നുമുള്ള അര്‍ത്ഥം പലവട്ടം ഉരുവിട്ടുപഠിച്ചതിനാല്‍  മറന്നിട്ടേയില്ല. നമ്പ്യാരുടെ തന്നെ  അടുത്ത ക്ലാസ്സുകളിലെവിടെയോ ഉണ്ടായിരുന്ന “കാലനില്ലാത്ത കാലം “ കൂടുതല്‍ രസിപ്പിക്കുന്നതും  ആരും മരിക്കാത്ത ഒരു  കാലത്തെക്കുറിച്ച് കൌതുകകരമായ സങ്കല്‍പ്പങ്ങളുണ്ടാക്കാന്‍ കുട്ടികളെ സഹായി ക്കുന്നതുമായിരുന്നു.വിഡ്ഢിവേഷം കെട്ടിയ രാജാവിനും അക്കാലത്ത് കുട്ടികളെ രസിപ്പി ക്കാന്‍ കഴിഞ്ഞിരുന്നു.ജവഹരിലാല്‍ നെഹറു ജയിലിലായിരിക്കെ മകള്‍ ഇന്ദിരയ്ക്കയച്ച കത്തുകളിലൊന്ന് നാലിലായിരിക്കണം ഉണ്ടായിരുന്നു.കല്ലിനുമുണ്ടൊരു കഥ പറയാന്‍ എന്നായിരുന്നു പേര്.രാജ്യത്തിന്‍റെ സംസ്കാരവും വൈവിധ്യവും കത്തുകളുടെ രൂപത്തില്‍ ഹൃദയത്തില്‍ തട്ടും വിധം പ്രതിപാദിച്ച കൃതിയാണ് “ഒരച്ഛന മകള്‍ക്കയച്ച കത്തുകള്‍”  എന്ന് പിന്നീടുള്ള വായനയില്‍ നാമൊക്കെ അറിഞ്ഞതാണ്. ആ കത്തുകള്‍ ഏതുമകള്‍ക്കയച്ചുവോ അതേ മകള്‍തന്നെയാണ് ഞങ്ങളൊക്കെ ആ പാഠം പഠിച്ചു ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അടിയന്തിരാവസ്ഥ കൊണ്ട് രാജ്യത്തെ വിറപ്പിച്ചത്.ഏതായാലും അന്നത്തെ നാലാം ക്ലാസുവരെയുള്ള പാഠങ്ങളേ ഇങ്ങനെ ഓര്‍ത്തെടുക്കാനാകുന്നുള്ളൂ എന്ന ഒരു പോരായ്മ എന്നെ സംബന്ധിച്ചുണ്ട്.

June 02, 2020

അതിജീവനം (കവിത) പ്രീത അനൂപ്

അതിജീവനം
പ്രീത അനൂപ്

അകന്നിരുന്നു അടുപ്പം കൂട്ടാൻ
അകത്തിരുന്നു പുറം പഠിക്കുവാൻ
മുഖം മറച്ചു ചിരി വിതയ്ക്കാൻ
കൈകൾ കഴുകി കരം ഗ്രഹിക്കാൻ 
കരുതലോടെ കനവുകൾ
കരളിനുള്ളിൽ കൊരുത്തിടാം
നാളെയുടെ വക്കിൽ
അതിജീവനപ്പലകയിൽ
കോവിഡ് കുഞ്ഞനെ കഴുമരം കേറ്റാം
കൊളുത്താം മാലാഖമാർക്കൊരു തിരി വെട്ടം
പൊഴിക്കാം കണ്ണിലെ ചോര
കരിഞ്ഞുണങ്ങിയൊരു കോടി കനവുകൾക്കായ്
വരയ്ക്കാം പുതിയ കാൻവാസിൽ
ഒരു പുതിയ പൂവിന്റെ ചിത്രം
കഴുത്തറുത്തൊരാ വർഗീയ വള്ളികൾ
അടിവേരു പൊട്ടിയ രാഷ്ട്രീയ ചിന്തകൾ 
കുത്തി നോവിച്ചൊരാ മത വൈരമുള്ളുകൾ
ഒറ്റശ്വാസത്തിലെല്ലാം
വിഴുങ്ങാം.
പുതിയ നിശ്വാസവായുവിൽ
പുതു മഴത്തുള്ളിയിൽ
നിനക്കായ് മുക്കുറ്റിമുല്ലകൾ നൃത്തം
ചവിട്ടും
പച്ചണിക്കുന്നുകൾ പല്ലവി പാടും
മുട്ടോളമാഴത്തിലോടും പുഴകൾ
പാടത്തു മേയുന്ന പയ്യിന്റെ
അകിടു ചുരന്നൊഴുകും
അമൃതിന്റെ പാലാഴി

പ്രീത അനൂപ്
അധ്യാപിക
എ.എൽ.പി.സ്ക്കൂൾ മേലാറ്റൂർ മലപ്പുറം ജില്ല

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.