Post Top Ad
Wikipedia
ഉള്ളടക്കം
Saturday, October 17, 2020
Tuesday, October 6, 2020
Sunday, October 4, 2020
Saturday, October 3, 2020
Friday, October 2, 2020
Tuesday, September 29, 2020
Sunday, September 27, 2020
Friday, September 25, 2020
Thursday, September 24, 2020
Wednesday, September 23, 2020
Tuesday, September 22, 2020
Monday, September 21, 2020
SUBSCRIBE വിദ്യാസാഹിതി ഓഡിയോബുക്ക് 119 മാമ്പഴം വൈലോപ്പിള്ളി ആലാപനം പ്രീത...
Sunday, September 20, 2020
Saturday, September 19, 2020
Friday, September 18, 2020
Wednesday, September 16, 2020
Monday, September 14, 2020
Sunday, September 13, 2020
Friday, September 11, 2020
Wednesday, September 9, 2020
Tuesday, September 8, 2020
Monday, September 7, 2020
Sunday, September 6, 2020
Friday, September 4, 2020
കവിത മാതൃകാധ്യാപകൻ ജുബി ജുവൈരിയത്
കവിത
മാതൃകാധ്യാപകൻ
ജുബി ജുവൈരിയത്
അറിവിൻ
ആവനാഴിയിലെ
അക്ഷരപൂവമ്പുകളെയ്ത്
ഹൃദയകാവടം തുറന്ന്
സ്നേഹത്തിൻ
കടലാഴങ്ങൾ തീർക്കണം..
ഒഴുക്കറ്റ നീരിൽ അഴുക്കൂറി നിൽക്കെ
ഒഴുക്കുള്ളോളമായ് അഴുക്കറ്റൊഴുകണം...
ഒഴുക്കിനൊത്തു നീന്തി
ത്തുടിയ്ക്കാനായക്കാതെ
എതിരെത്തുഴയുവാൻ
കരുത്തേക്കും തുഴയാകണം...
ഇടറുന്ന പാദങ്ങൾ
അടരാതെ നോക്കണം
വിടരുന്ന സ്വപ്നങ്ങൾ
കൊഴിയാതെ കാക്കണം.
പുസ്തകം മാത്രം
പകർത്താതിരിക്കണം
ഹൃദയത്തിൽ
നിന്നുമൊഴുക്കി
ക്കൊടുക്കണം...
വീഴ്ചയ്ക്കിടം കൊടുക്കാതെ താങ്ങീടണം
കാഴ്ചയ്ക്ക് കണ്ണാടിയായി
മാറീടണം...
വിനയത്തിൻ വെണ്തിരി
യായ് നിന്നുരുകണം
വിജ്ഞാന തീജ്വാല
കത്തിപ്പടർത്തണം...
ആദിത്യനായിന്നൊ-
രച്ഛനായ് മാറണം
പൂനിലാവമ്മയായ്
പുഞ്ചിരി തൂകണം..
കൂടെക്കളിക്കുന്ന
കൂട്ടായിത്തീരണം
കാട്ടിൻ നടുവിലും
ചൂട്ടായി മാറണം...
ഉയരെപ്പറക്കാൻ
ചിറകു കൊടുക്കണം
അതിരു മുറിക്കാതെ
ചരടു പിടിക്കണം...
ശിൽപം മെനയുന്ന
ശില്പിയായ് തീരണം
ശില്പത്തിൻ ചാരുത
ശാശ്വതമാക്കണം..
ഗുരുവേ നമ: മണികണ്ഠന്‍ കാരാകുര്‍ശി
ഗുരുവേ നമ:
മണികണ്ഠന്‍ കാരാകുര്‍ശി
ഐരാവതം വെളുപ്പ് .....
പറയടോ ....
എന്നു
പറഞ്ഞ് ഊരി വടി കൊണ്ട് ചന്തിക്ക് പെരുമാറുമ്പോൾ ചിരിയടക്കിപ്പിടിച്ച്
കുടുക്കു പൊട്ടിയ ട്രവസറും കൂട്ടിപ്പിടിച്ച് നിൽക്കും...
വയറു വേദന വരുമ്പൊ ചിലപ്പോൾ അമ്മ വച്ചു തരാറുള്ള കഷായത്തിൽ ഇടാറുള്ള
അയമോദകം എനിക്ക് സുപരിചിതമായിരുന്നു... ഐരാവതം എന്താണെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നത്തെ വിദ്യാഭ്യാസ രീതി
അതനുവദിച്ചിരുന്നില്ല.
വിക്ടോറിയയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എസ്. ഗുപ്തൻ നായരുടെ മകൻ എം.ജി.ശശിഭൂഷൺ സർ
കാശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രന്റെ വാഹനമാണ് ഇതെന്നും
ഇന്ദ്രന്റെ ആനയായ ഇരാവതിയുടെ സന്താനമാണ് ഐരാവതം എന്നും പറഞ്ഞു തരുന്നവരെ
എനിക്ക് ഐരാവതം ഒരു ചിരിമരുന്നു തന്നെയായിരുന്നു.
ഉച്ചത്തിൽ ഉച്ഛാരണ
ശുദ്ധിയോടെ ഭാഷ പറയാൻ പഠിപ്പിച്ച എന്റെ ഒന്നാം ക്ലാസ് അധ്യാപിക
മാഞ്ചുരുണ്ട ദേവകി ടീച്ചറെ ഈ അധ്യാപക ദിനത്തിൽ സ്നേഹത്തോടെ ബഹുമാനത്തോടെ
ഞാൻ ഓർമ്മിക്കുന്നു.
എന്നെ കൃഷ്ണന്റെ മകൻ, സുരേഷിനെ രാമൻകുട്ടിയുടെ
മകൻ ബാബുവിനെ നാണപ്പാശാരിയുടെ പേരക്കുട്ടി ശ്രീജയെ മ്മടെ കുഞ്ഞു കുട്ടി
ടീച്ചറുടെ മകൾ എന്നിങ്ങനെയാണ് മറ്റ് അധ്യാപകരോട് പറയുക. ഓരോ
കുടുംബങ്ങളിലും തലമുറകളായുള്ള അടുത്ത പരിചയവും ആത്മബന്ധവും ടീച്ചറുടെ ഒരു
സവിശേഷത തന്നെയായിരുന്നു
എന്താടോ മണികണ്ഠാ ... അമ്മക്കൊക്കെ സുഖം? എന്ന് ഇങ്ങോട്ട് ചോദിച്ച് അതിശയിപ്പിച്ചിട്ടുണ്ട്.
ഓർമ്മയും കാഴ്ചയും ടീച്ചർക്ക് ഒരു അനുഗ്രഹംന്നെയാണ്. ......
ഏവർക്കും അധ്യാപക ദിനാശംസകൾ
ചായക്കാശിന്റെ വില സി.സുരേഷ് സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.
സി.സുരേഷ്
സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.
ഇന്ന് അധ്യാപക ദിനം ... നമ്മളെ നമ്മളാക്കിയവരെ ഓർക്കാനും ആദരിക്കാനുമായി ഒരു ദിവസം.... !
പഠിക്കുന്ന കാലത്ത് പല അധ്യാപകരോടും നമുക്ക് സ്നേഹവും ബഹുമാനവുമൊക്കെ തോന്നുമെങ്കിലും അവരുടെ യഥാർത്ഥ മഹത്വം തിരിച്ചറിയാൻ കഴിയുന്നത് പലപ്പോഴും മുതിർന്ന ശേഷമായിരിക്കും.
അത്തരം ശ്രേഷ്ഠ ജീവിതങ്ങളെ മാതൃകയാക്കാൻ ശ്രമം നടത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന എൻ്റെ അധ്യാപക ജീവിതവുമായി ബന്ധപ്പെട്ട ഒരനുഭവം എൻ്റെ പ്രിയപ്പെട്ട മുഴുവൻ ഗുരുക്കന്മാരേയും സ്മരിച്ചു കൊണ്ട് ഞാനിവിടെ ഈ അധ്യാപക ദിനത്തിൽ പങ്കുവെക്കട്ടെ...
അഞ്ചാറ് വർഷങ്ങൾക്കു മുമ്പ് ഒരു ഒഴിവുദിവസം രാവിലെ വീടിനടുത്തുള്ള ഒരു ചായക്കടയിലേക്ക് രണ്ടുമൂന്ന് ചെറുപ്പക്കാർ വന്നു കയറി.
ചായയും കുടിച്ച് പത്രവായനയിൽ മുഴുകിയിരുന്ന ഞാൻ അവരെ കാര്യമായി ശ്രദ്ധിച്ചതേയില്ല. കടയിൽ തിരക്കുകൂടിയതിനാൽ ഞാൻ പത്രവുമെടുത്ത് അവിടെ നിന്നും പുറത്തിറങ്ങി വായന തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്നെ ആരോ പിന്നിൽ നിന്നും തോണ്ടിയതായി തോന്നി, ഞാൻ തിരിഞ്ഞു നോക്കി...
ഇരുപത് വയസ്സിനു താഴെ മാത്രം പ്രായം മതിക്കുന്ന, ലുങ്കിയും ഷർട്ടും ധരിച്ച,ഒരു ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിക്കുകയാണ്...!
കുറ്റിത്തലമുടി...!ഉയരം കുറഞ്ഞതെങ്കിലും ആരോഗ്യമുള്ള വെളുത്ത ശരീരം.. !ജീവിതത്തോടുള്ള സകല പ്രതീക്ഷയും തിളങ്ങി നിൽക്കുന്ന വെള്ളാരംകണ്ണുകൾ...!
"മാശേ, ചായടെ പൈസ ഞമ്മള് കൊടുക്കട്ടേ...!"ഞാൻ അത്ഭുതത്തോടെ അവനെ സൂക്ഷിച്ചു നോക്കി.
"മാശ്ക്ക് മനസ്സിലായില്ലേ..? ഞാൻ കാശിമാ... കാശിം...!"
"മാശടെ ക്ലാസില്ണ്ടായിരുന്നു... മാശെന്നെ പഠിപ്പിച്ചിട്ടുണ്ട് ... "
ഇത്രയും പറഞ്ഞ് തൊട്ടടുത്തുള്ള തൊടിയിൽ നിറയെ കണ്ണിമാങ്ങകളുമായി നിൽക്കുന്ന വലിയ മാവിലേക്ക് ചൂണ്ടി അവൻ പറഞ്ഞു... " ഞങ്ങള് മാങ്ങ പറിക്കാൻ വന്നതാ..."
ഇത്രയുമായപ്പോഴേക്കും എൻ്റെ അധികം പഴക്കംതട്ടാത്ത ഓർമ്മകളിൽ നിന്ന് ഞാനവനെ ചികഞ്ഞ് പുറത്തെടുത്തു ....!
ഏകദേശം 10 വർഷം മുമ്പുള്ള ഒരഞ്ചാം ക്ലാസ് എൻ്റെ മുന്നിലപ്പോൾ തെളിഞ്ഞു നിവർന്നു...അവിടെ മാനസികാരോഗ്യം അല്പം കുറവുള്ളവനും ഇക്കാലത്താണെങ്കിൽ ഭിന്നശേഷി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നവനുമായ ഒരാൺകുട്ടിക്ക് ചുറ്റും നിന്ന് മറ്റു കുട്ടികളെല്ലാം ആർത്തുവിളിക്കുകയാണ്....
അവൻ്റെ പഴക്കമുള്ള ഒരു ചെരിപ്പ് ഒരുത്തൻ നീളമുള്ള ഒരു വടിയിൽ കോർത്ത് ഉയർത്തിപ്പിടിച്ചിരിക്കുന്നു...!
" കാസിമിൻ്റെ ചെരുപ്പ് .. കാസിമിൻ്റെ ചെരുപ്പ്..." എന്ന് അവർ കൂവിയാർക്കുമ്പോൾ ഏതോ വിചിത്രലോകത്തിലെത്തിപ്പെട്ടവനേപ്പോലെ ആ കുട്ടി ആകെ പരിഭ്രമിച്ച് ഇരിക്കുകയാണ്...
കുട്ടികളെയെല്ലാം ശാസനയോടെ അടക്കിയിരുത്തിയ ശേഷം ഞാൻ കരുണയോടെ അവനെ നോക്കി. എന്നെ ഒന്ന് പാളി നോക്കിയ ശേഷം അവൻ വിദൂരമായ ഏതോ ബിന്ദുവിലേക്ക് കണ്ണും നട്ടിരുന്നു... ഭയവും സങ്കടവും കാരണം അവൻ്റെ മുഖം വിങ്ങിത്തുടുത്തിരുന്നു..
" ഓന് ഉമ്മേം കൂടപ്പിറപ്പോളും ആരൂല്ല മാഷേ.... ഞമ്മള് പണിക്ക്വോവുമ്പോ ഓനെ എവിടേം ആക്കാൻ നിവൃത്തില്ല.. ബുത്തി ലേശം കമ്മ്യല്ലേ.... അതോണ്ട്, ഞമ്മടെ കുട്ട്യേ, ബടെ ചേർക്കണം... "കണ്ണിൽ വെള്ളം നിറച്ച്, അവൻ്റെ പാവം ഉപ്പ അവനെ അഞ്ചാം ക്ലാസിൽ ചേർക്കാൻ വന്നപ്പോൾ ഹെഡ്മാസ്റ്ററോട് പറഞ്ഞത് എനിക്കോർമ്മ വന്നു.
" കാസിമിൻ്റെ ചെരിപ്പ് " എന്ന അഞ്ചാം ക്ലാസിൽ അന്ന് പഠിക്കാനുണ്ടായിരുന്ന നാടോടിക്കഥയിലെ കഥാപാത്രമായി അവനെ സങ്കല്പിച്ചു കൊണ്ടുള്ള ആഘോഷമായിരുന്നു ക്ലാസിൽ നടന്നത്.
"സാരല്ല്യ... ഇനി ഇവരാരും നിന്നെ ഒന്നും ചെയ്യില്ല്യ..." എന്നും പറഞ്ഞ് അവനെ അടുത്ത് ചേർത്തുനിർത്തിയപ്പോൾ അവൻ്റെ കുഞ്ഞിക്കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു..!
അവിടുന്നങ്ങോട്ട് അവൻ്റെ കുസൃതികളും കരച്ചിലും മറ്റു കുട്ടികളുടെ അവനെക്കുറിച്ചുള്ള പരാതികളുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞടർന്നു ... കുട്ടികളെ തുപ്പുകയും ചിലപ്പോൾ കഠിനമായി ഉപദ്രവിക്കുകയും ചെയ്തിരുന്ന അവനെക്കുറിച്ചുള്ള പരാതികൾ തീർക്കാൻ മാത്രം മലയാളം പീര്യേഡിൻ്റെ ആദ്യത്തെ പത്ത് മിനിട്ട് ദിവസവും എനിക്ക് മാറ്റിവെക്കേണ്ടി വന്നു...
"നല്ല പുത്തൻ പൂശ കൊടുക്കാഞ്ഞിട്ടാ..." എന്ന രീതിയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളൊന്നും എന്തുകൊണ്ടോ ചെവിക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല.
കുട്ടികൾ അവനെ തിരിച്ചും ഉപദ്രവിച്ചിരുന്നുവെങ്കിലും അവന് പാവം പരാതിപ്പെടാൻ പോലും അറിയില്ലായിരുന്നു ...
എന്തായാലും ക്ലാസിലെ കുട്ടികളെയെല്ലാം അവൻ്റെ അവസ്ഥ ഞാൻ പലരീതിയിൽ പറഞ്ഞ് ബോധ്യപ്പെടുത്തി.ദിവസങ്ങൾ കഴിയുന്തോറും പരാതികൾ കുറഞ്ഞ് കുറഞ്ഞ് വരുന്നതും പകരം അവിടെ സ്നേഹത്തിൻ്റെ മുകുളങ്ങൾ പൊട്ടി വരുന്നതും എനിക്ക് കാണാനായി ..!
ക്ലാസിൽ ,കഥയിലെ പിശുക്കനും മരുന്നു വില്പനക്കാരനുമായ കാസിമിന് അയാളുടെ പഴകിയ ചെരിപ്പുമായി ബന്ധപ്പെട്ട് വന്നു പിണയുന്ന അബദ്ധങ്ങളിൽ കുട്ടികളെല്ലാം ആർത്തു ചിരിക്കുമ്പോൾ, കൂടെ അവൻ്റെ ചുണ്ടുകളിലും ചെറുപുഞ്ചിരി മിന്നിമറയുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. നിഷ്കളങ്കമായ കൂട്ടുകാരുടെ സ്നേഹലാളനകളും പരിഗണനയും ക്രമേണ,അവനിൽ വരുത്തിത്തീർത്ത അത്ഭുതകരമായ മാറ്റങ്ങൾക്ക് ഞാനും സാക്ഷിയായി ..! കളിക്കാനും ചിരിക്കാനും കരയാനുമൊക്കെ കഴിയുന്ന ഒരു കുട്ടിയായി, പതുക്കെയാണെങ്കിലും, കാസിം മാറിക്കൊണ്ടിരുന്നു...
തിരക്കുകൾ കൂടെക്കൂട്ടി ...ദിവസങ്ങൾ, മാസങ്ങളും വർഷങ്ങളുമായി മുന്നോട്ടു നീങ്ങി... മകനെ നല്ല രീതിയിൽ നോക്കി സംരക്ഷിച്ച വിദ്യാലയത്തോട് സ്നേഹവും കടപ്പാടും അറിയിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ച്, ഏഴാം ക്ലാസ് കഴിഞ്ഞ മകൻ്റെ ടി.സിയും വാങ്ങി പടിയിറങ്ങുന്ന ഉപ്പയുടെ കൂടെ കണ്ണുകൾ നിറച്ച് നടന്നു നീങ്ങുന്ന കാസിം ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ, അവൻ നടന്നു മറയുന്നത് വെറുതേനോക്കി നിന്ന എൻ്റെ ഉള്ളിലും എന്തോ ഒന്ന് കൊളുത്തി വലിക്കുന്നത് ഞാനറിഞ്ഞു .. .!
പിന്നെ, ഇതുവരേയും ഞാൻ കണ്ടിട്ടില്ലാത്ത ആ കാസിമാണ് നല്ല ഒരു ജീവിതം എത്തിപ്പിടിക്കാനുള്ള തോട്ടിയുമായി മുന്നിൽ നിന്ന് വെളുക്കെ ചിരിക്കുന്നത് ....! ഞാൻ കുടിച്ച ചായയുടെ പൈസ കൊടുക്കാൻ സന്തോഷത്തോടെ തയ്യാറായി നിൽക്കുന്നത്....!
ഞാൻ അവനെ തടഞ്ഞില്ല.. ഞാൻ കുടിച്ച ചായയുടെ പണവും നൽകി,യാത്രപറഞ്ഞ് കൂട്ടുകാരോടൊപ്പം തോട്ടിയും കുട്ടയുമെടുത്ത് ചുറുചുറുക്കോടെ നടന്നു നീങ്ങുന്ന കാസിമിനെ നോക്കി നിൽക്കവേ എനിക്ക് തോന്നി .... പതിനെട്ട് വർഷത്തെ അധ്യാപനത്തിലൂടെ ഞാൻ നേടിയതെല്ലാം കൂടി ചേർത്തുവെച്ചാലും കാസിം കൊടുത്ത എൻ്റെ ചായക്കാശിന് പകരമാവുന്നില്ലല്ലോ......
ആറ് വർഷങ്ങൾക്കു മുമ്പ് എനിക്കുണ്ടായ തോന്നൽ ഈ അധ്യാപക ദിനത്തിൽ ഞാൻ വീണ്ടും പുതുക്കുന്നു.
സി.സുരേഷ്
സെൻട്രൽ.യു.പി.സ്ക്കൂൾ പുലാപ്പറ്റ.
അധ്യാപകദിന ചിന്ത - 2020 എം.വി.ഷാജി
,,,,,,,,,,,,,,,,,,,,,,,,,,
എം.വി.ഷാജി
,,,,,,,,,,,,,,,,,,,,,,,,,,
സത്യസന്ധമായി ഒരു കാര്യം പറയട്ടേ...
ഒട്ടും അലങ്കാരമില്ലാത്ത
ഹൃദയപരമാർത്ഥം...
എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയ, പ്രചോദിപ്പിച്ച ,
എന്നിലെ എന്നെ കണ്ടെത്തിയ
അലച്ചിലുകളും പൊരുത്തപ്പെടാൻ കഴിയാത്ത റിബൽ ചിന്തകളും വ്യവസ്ഥിതിയോടുള്ള കലാപവും പലകാലത്ത് പലതാക്കിയ
ചിതറിയ ചിത്രങ്ങൾ ചേർത്തുവെച്ച് കൊളാഷ് പോലെ ഞാനെന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്ക
അവിസ്മരണീയനായ ഒരധ്യാപകന്റെ ദൃശ്യമോ അദൃശ്യമോ ആയ കരങ്ങൾ ആ രൂപപ്പെടുത്തലിൽ വല്ലാതെ അനുഭവിച്ചിട്ടില്ല.
സ്കൂൾ ,കോളേജ് കാലത്ത് എന്നെ കേട്ട
എന്നെക്കൊണ്ട് പറയിപ്പിച്ച, എന്നെ അഭിസംബോധന ചെയ്ത അധികം
അധ്യാപകരെയൊന്നും ലഭിച്ചിട്ടില്ല.
എങ്ങനെയുള്ള അധ്യാപകനാവരുതെന്ന് ഹൈസ്കൂൾ ക്ലാസിൽ 3 വർഷം പഠിപ്പിച്ച ഒന്നു രണ്ടധ്യാപകർ കാണിച്ചു തന്നു.
തളിപ്പറമ്പ് സർ സയ്യദിലെ പ്രീഡിഗ്രിക്കാലമാണ് (First Group) അധ്യാപകർക്ക് എത്ര മനുഷ്യത്വരഹിതമായി കുട്ടികളോട് പെരുമാറാമെന്ന് വ്യാകുലപ്പെടുത്തിയത്.
അധ്യാപക പരിശീലനത്തിന് കണ്ണൂർ ടി.ടി.ഐയിൽ എത്തിയപ്പോഴാണ് ജീവിതത്തിൽ ഏറ്റവുമധികം വെറുത്തു പോയ, അധ്യാപകനെന്ന വിശേഷണത്തിനു പോലും അർഹതയില്ലാത്ത ഒരാളുടെ ക്ലാസിൽ ആത്മനിന്ദയോടെ ഇരിക്കേണ്ടി വന്നത്.
ശ്രീകണ്ഠാപുരം എസ്.ഇ.എസിലെ ഡിഗ്രിക്കാലത്തെ അധ്യാപകർ പലരും നല്ല സൗഹൃദത്തോടെ പെരുമാറിയിരുന്നു.
എങ്കിലും വിദ്യാർത്ഥി സംഘടനയും കോളേജ് യൂണിയനുമൊക്കെയായി അധികവും
ക്ലാസിന് പുറത്തായിരുന്ന ഞാൻ
അന്ന് അവരുടെ സ്വാധീനങ്ങൾക്കൊന്നും തൊടാൻ കഴിയാത്ത 'ഉയരത്തി' ലായിരുന്നു.
ഇരുപതുവർഷം നീണ്ട എന്റെ അധ്യയന കാലത്ത് പലപ്പോഴായി ചില അധ്യാപകർ കുട്ടികളോടു കാണിച്ച ക്രൂരതകൾ ഓർക്കുമ്പോൾ അധ്യാപകനെന്ന നിലയിൽ ഓരോ ദിവസവും എന്നെ നവീകരിക്കാൻ എനിക്ക് കഴിയുന്നുണ്ട്.
സർക്കാരിന്റെ പി.എസ്.സി പരീക്ഷയെഴുതി
ആദ്യം വാച്ച്മാനായും പിന്നെ പല നിയമന ഉത്തരവുകളുടെ കൂട്ടത്തിൽ സാമാന്യം ഭേദപ്പെട്ട പ്രൈമറി അധ്യാപകനായും നിയമനം ലഭിച്ച് ഇസ്പേഡ് ഏഴാം കൂലിയിൽ നിന്ന് ചിട്ടിക്ക് ജാമ്യം നിൽക്കാൻ കൊള്ളാവുന്ന വനായി എന്നെ രൂപപ്പെടുത്തിയ കേരളത്തിന്റെ ഇടതു സാമൂഹ്യവ്യവസ്ഥയ്ക്ക് നന്ദി.
വിദ്യാർത്ഥി സംഘടനയും പൊതു പ്രസ്ഥാനങ്ങളും ഗ്രന്ഥശാലാപ്രവർത്തനവും കലാസമിതികളുമൊക്കെ രൂപപ്പെടുത്തിയതാണ് -
(ശാസ്ത്രസാഹിത്യ പരിഷത്തിലും പത്തു പതിനഞ്ചു വർഷമുണ്ടായിരുന്നു.
പക്ഷെ വഞ്ചിക്കപ്പെടുന്നു എന്ന തിരിച്ചറിവ് - ആത്മനിഷ്ഠമാവാം - അതിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാക്കി) - എന്നിലെ
സാംസ്കാരികബോധം.
അതിനു പിന്നിൽ ആവേശം കൊള്ളിക്കുന്ന അധ്യാപക ഓർമ്മകൾ തുലോം കുറവ്...
സ്വാധീനിച്ച വ്യക്തിത്വങ്ങൾ പലരും അധ്യാപകരായിരുന്നില്ല, അഥവാ ഔപചാരികമായി പഠിപ്പിച്ചവരായിരുന്നില്ല.
പതിനേഴുവർഷമായി അധ്യാപകനാണ്. ഇക്കാലയളവിൽ ഞാൻ പഠിപ്പിച്ച മൂവായിരത്തിലേറെ കുട്ടികളിൽ ഒരാളെങ്കിലും എന്നെ രൂപപ്പെടുത്തിയത് ഷാജി മാഷാണ് എന്ന് പറയാനില്ലെങ്കിൽ
(ഒന്നു രണ്ടുപേർ കാണുമെന്നാണ്
അന്ധവിശ്വാസം!) എന്തൊരു
ദുരന്തമാണ് ഞാൻ!
Thursday, September 3, 2020
Monday, August 31, 2020
Sunday, August 30, 2020
Friday, August 28, 2020
Thursday, August 27, 2020
Wednesday, August 26, 2020
Tuesday, August 25, 2020
Monday, August 24, 2020
Saturday, August 22, 2020
Wednesday, August 19, 2020
Tuesday, August 18, 2020
Monday, August 17, 2020
Sunday, August 16, 2020
Saturday, August 15, 2020
Friday, August 14, 2020
Thursday, August 13, 2020
Wednesday, August 12, 2020
Monday, August 10, 2020
Friday, August 7, 2020
Thursday, August 6, 2020
Wednesday, August 5, 2020
Monday, August 3, 2020
Sunday, August 2, 2020
കവി ലൂയി പീറ്ററുടെ കവിതകള്‍
ശീർഷകം ഇല്ലാത്ത കവിത
ഞാനുണ്ടത്.,
എന്‍റെ വിശപ്പ്...
ഞാൻ കുടിച്ചുതീര്‍ത്തത്.,
എന്‍റെ ദാഹം..
ഞാൻ ഉദിച്ചത്.,
എന്‍റെ ആകാശം അനാഥമാകാതിരിക്കുവാന്‍...
ഞാൻ അസ്തമിച്ചത്.,
എന്‍റെ നിശയ്ക്ക് സ്വപ്നം കണ്ടുറങ്ങുവാന്‍..
ഞാൻ നടന്നത്.,
എന്‍റെ പാതയ്ക്കു കൂട്ടാകുവാന്‍..
ഞാൻ ഇളവേറ്റത്.,
എന്‍റെ വൃക്ഷത്തിനു തണലാകുവാന്‍...
ഞാൻ നീരാടാനെത്തിയത്.,
എന്‍റെ പുഴയ്ക്കു കുളിരാകുവാന്‍...
എന്നിട്ടും ഞാന്‍മാത്രം
എന്നുമിങ്ങനെ
ഞാൻ മാത്രമായ്.....
ഒറ്റയ്ക്ക്.....
ഒരു സത്യം
ഭൂപടം ഒരു നുണയാണു.
എന്റെ കണ്ണുനീർപ്പുഴകളോ
കരളെരിഞ്ഞു തീർന്ന
കനൽ വഴികളോ അതിലില്ല.
ഉച്ചസൂര്യൻ തിന്നു പോയ
എന്റെ നിഴലോ
വ്യഥ കടലായി ഇരമ്പിയ
എന്റെ പ്രിയസഖിയോ ഇല്ല.
ഭൂമി ഒരു സത്യമായിരിക്കെ
ഭൂപടം മാത്രം
എന്തിനാണിങ്ങനെ
നുണയായിപ്പോകുന്നത്
തവളകള്‍
തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
ഞങ്ങൾ ഈ കുളം മാത്രമേ
കണ്ടിട്ടുള്ളു എന്ന്
അവർ വിനയപുരസ്സരം
ഏറ്റുപറയുകയാണ്
തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
പ്രാർത്ഥനയിലും
പ്രണയത്തിലും കലഹത്തിലും
ഞങ്ങള്ക്ക് ഭാഷയിൽ
ഒരക്ഷരം മാത്രമേ ഉള്ളുവെന്ന്
അവർ പരിതപിക്കുകയാണ്
അവരുടെ എകാക്ഷരജപം
മേഘഹൃദയങ്ങളെ
ആര്ദ്രമാക്കുന്നു
അഗ്നിയാൽ മെനഞ്ഞ
ഒരു താക്കോൽ വന്നു
ആകാശത്തിന്റെ
വാതിലുകൾ തുറക്കുന്നു
നിറഞ്ഞു കവിഞ്ഞ ഒരു പുഴ വന്നു
അവരെ
അവരുടെ കുളങ്ങളോടൊപ്പം
സ്വതന്ത്രരാക്കുന്നു.
എനിക്കറിയാം
ഈ പ്രളയം പോലും
തവളകൾ പ്രവചിച്ചതല്ല
അവർ
പ്രവാചകരേയല്ല.
തവളകൾ മാത്രമാണ്
നമ്മെ പോലെ
നഗരങ്ങളിലല്ല വാസം
എന്ന് മാത്രം.
നരഭോജികള്‍
പണ്ട്....
മനുഷ്യന്‍, മനുഷ്യന്‍റെ മാംസം ഭക്ഷിക്കാറുണ്ടായിരുന്നു..
അതില്‍ ഉപ്പിന്‍റെ രുചി കലര്‍ന്നിരുന്നുവെന്നും.,
വിശപ്പിന് ഉപ്പിന്‍റെ ഗന്ധം അറിയാമായിരുന്നുവെന്നും.,
നമ്മള്‍ ഓര്‍ക്കാത്തതല്ല.....
എവിടെയോ ഒളിച്ചുവച്ചതാണ്.
ഒന്നും ഒളിച്ചുവയ്ക്കാന്‍ അറിയാത്തതിനാലാണ്
ചില മൃഗങ്ങള്‍ നമ്മെ മനുഷ്യരെപ്പോലെ ആകാതെപോയത്...
കവിഭാഷയുടെ ആദരാഞ്ജലികള്‍
Saturday, August 1, 2020
കവിത അമ്മ തസ്നീമ പി
പിക്നികിന് പോണുണ്ട്...
അവനും കൂടി പൊക്കോട്ടെ... "
കവിത തീരുമാനം ശ്രുതി സുനിൽ
ശ്രുതി സുനിൽ
കവിത അതിജീവനത്തിന്റെ കാലം തെറ്റിയ കണക്കുകൾ നജ്‌ല പുളിക്കല്‍
നജ്‌ല പുളിക്കല്‍
Thursday, July 30, 2020
കവിത സ്റ്റാറ്റസ് റസിയ പയ്യോളി
റസിയ പയ്യോളി
സ്റ്റാറ്റസ്
ചിതറിത്തെറിച്ച വീട്ടിനുള്ളിൽ
അമ്മേ എന്റൊർപ്പും
ഒറ്റപ്പെടലിന്റെവേദനയിൽ ഭീകരതയുടെ
ചോരപുരണ്ടുകിടന്ന കൗമാരക്കാരൻ
വേനൽച്ചൂടിൽ പൊരിഞ്ഞ
വയറുമായിപിടച്ചിൽ
ഹൃദയ വള്ളിയിലൊരു മൂലയിൽ കിടന്ന്
അമ്മ എന്നെ നോക്കികരഞ്ഞു
ചങ്കിടിപ്പിൽമുറിഞ്ഞുപോകുന്ന വാക്കുകൾ
കളിക്കളം കാണാത്ത സുദീർഘ കനത്തമൗനവും
തടവുകാരന്റെഇരുട്ടുംമുന്നിൽ
ഒഴുകി പോയ സ്വപ്നങ്ങൾ
ഏകാന്തതയിൽഭൂതവും
വർത്തമാനവുംപൊന്നമ്മയുടെ തോരാകഥ പറയും
കളിക്കളംകാണാതെചിതലരിച്ചു തുടങ്ങിയ ഹൃദയ വാതിലുകൾ
ജീവിതത്തിന്റെ മുഴുവൻകയ്പ്പ് നീരുംകുടിച്ചു
ഏകാന്തമൂലയിൽ ഓർമ്മകൾ
വല്ലാതെ കൊത്തി വലിക്കുമ്പോൾ കുറുകെ
ടാറിടാത്ത റോഡിലൂടെ വരമ്പുംകടന്ന് കായലോരത്തെത്തും
അമ്മയുടെ മണ്ണിൽ അമ്മ
മണമുള്ള കാറ്റെന്നെ പൊതിയും
പച്ചപ്പുകളോ പുൽക്കൊടിപോലും കാണാതെ
ഉള്ളിലെ വീർപ്പുമുട്ടൽ നരകമാകും
അമ്മിഞ്ഞപ്പാലിന്റെ ഗന്ധം മനോനില കീറി മുറിക്കുമ്പോൾ
വന്നവഴിയേ നിലാവുള്ള രാത്രിയിൽ നീലനക്ഷത്രങ്ങളിൽ
അച്ഛനെനോക്കിയിരുന്ന അമ്മ
പാലം പണിയാൻ അമ്മ നടത്തിയ സമരങ്ങൾ
ചപ്പലില്ലാത്ത അമ്മകാലുകളിൽ സദാ മുത്തമിടും
അയ്യോ ആ മണ്ണിന്റെമണം
കണ്ണടച്ചഅധികാരികൾക്കു മുൻപിൽ
ഈ മാഷിന്ന് അമ്മയ്ക്കൊരു സ്മാരകം പണിതു
അക്ഷരവെളിച്ചമില്ലാത്ത കായലോരത്ത് "മഹാലക്ഷ്മി ലൈബ്രറി
"തനിച്ചിരിപ്പിലുംഓടിയെത്തുന്നൊരു സൂര്യതേജസ്സ്"
"അടുത്ത ജന്മത്തിൽ ലിറ്റർകണക്കിന് ചോര ഭൂമിയ്ക്ക് കൊടുത്ത്
കടലോളം സ്നേഹമൂട്ടാൻ മകനായി കാത്തിരിക്കുന്ന അമ്മയാകണം
കളിക്കളത്തിൽ കണ്ണുംനട്ട് കാവ ലിരിക്കണം
അമ്മയെകൊല്ലുന്നനവമർത്ത്യനു മുമ്പിൽ
Wednesday, July 29, 2020
Tuesday, July 28, 2020
Monday, July 27, 2020
Sunday, July 26, 2020
Saturday, July 25, 2020
Friday, July 24, 2020
Thursday, July 23, 2020
Wednesday, July 22, 2020
Tuesday, July 21, 2020
Monday, July 20, 2020
Sunday, July 19, 2020
Saturday, July 18, 2020
Friday, July 17, 2020
Thursday, July 16, 2020
ചെറുകഥ. കർണ്ണശപഥം ജിൻഷ ഗംഗ
ചെറുകഥ.
കർണ്ണശപഥം
ജിൻഷ ഗംഗ
അമ്പലത്തിൽ ഉത്സവം ആണ്...ചെണ്ടമേളങ്ങളുടെയും തിടമ്പ് നൃത്തത്തിന്റെയും ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു.... താൻ വർഷങ്ങളായി തേടുന്ന ആ മുഖം ആളുകൾക്കിടയിൽ കണ്ടെന്നു ഒരു പരിചയക്കാരൻ വന്നു പറഞ്ഞപ്പോഴാണ്... പ്രായത്തിന്റെ അവശതയ്ക്കിടയിലും കൃഷ്ണൻ നായർ ആൾക്കൂട്ടത്തിനിടയിലേക്ക് വന്നത്... അധികം നടക്കും മുൻപേ അദ്ദേഹം കണ്ടു.. അമ്പലത്തിന്റെ ചുറ്റുമതിൽ ചാരി ഇരിക്കുന്ന ഒരു സ്ത്രീ.. അടുത്ത് പത്തു വയസ്സിന്റെ പോലും ബുദ്ധിയില്ലാത്ത എന്നാൽ ഇരുപത് വയസ്സോളം ഉള്ള തന്റെ മകനെ ചേർത്തു പിടിച്ചിരിക്കുന്നു... കൃഷ്‌ണൻ നായർ പതുക്കെ അവർക്കരികിലേക്ക് നടന്നു...
" ഗൗരിക്കുഞ്ഞേ "
കണ്ണുമടച്ചു ഇരിക്കുകയായിരുന്ന ഗൗരി കണ്ണ് തുറന്നു, മുന്നിൽ
നിൽക്കുന്ന വൃദ്ധനെ കണ്ടതും അവർ ധൃതിയിൽ എഴുന്നേറ്റു... മകൻ ഇതൊന്നും
ശ്രദ്ധിക്കാതെ തിരശ്ലീല താഴ്ത്തിയ വേദിയിലേക്ക് നോക്കിക്കൊണ്ടിരുന്നു.
" കൃഷ്ണൻ മാമാ.. എന്നെ.. എന്നെ മനസ്സിലായി അല്ലെ "
" ഞാൻ അവിടെ ഇരിക്കുകയായിരുന്നു കുഞ്ഞേ, തെക്കേതിലെ കുഞ്ഞിരാമനാ വന്നു പറഞ്ഞത് ഗൗരിക്കുഞ്ഞും മോനും വന്നിട്ടുണ്ടെന്ന് "
" ഉം... ഇതാണ് മോൻ.. അനന്തൻ... എന്നാലാവും വിധം കുറേ ചികിത്സ
നോക്കി... മാറ്റൊന്നുല്ല്യ... തറവാട്ടിന്ന് പടിയിറക്കി വിട്ടപ്പോൾ
എനിക്കെഴുതി തന്ന വീതമൊക്കെ ഇവന്റെ ചികിത്സക്ക് വിറ്റു തുലച്ചത് മാത്രം
മിച്ചം..."
വേദിയിൽ തിരശ്ലീല ഉയരുന്നതും നോക്കി രണ്ടു വിരലുകൾ വായിലേക്കിട്ടും,
ഒലിച്ചിറങ്ങുന്ന ഉമിനീർ നക്കിക്കുടിക്കുകയും ചെയ്യുന്ന അനന്തനെ കണ്ടപ്പോൾ
കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിഞ്ഞു...
വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പ്രിയപ്പെട്ട ഗൗരി അയാളുടെ മനസ്സിലേക്കെത്തി... നൃത്തത്തിലും സംഗീതത്തിലും ഗൗരിയെ വെല്ലാൻ അന്നാട്ടിൽ ആരും ഉണ്ടായിരുന്നില്ല... അതി സുന്ദരി....നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി... ഇരുപത്തിയൊന്നാം വയസ്സിൽ അവിഹിത ഗർഭത്തിന്റെ പേരിൽ അമ്മാവന്മാർ പടിയിറക്കിയപ്പോൾ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചിറങ്ങിയ ആ കുട്ടിയാണ്, ഇന്ന് മുഷിഞ്ഞ സാരിയിലും ഒഴിഞ്ഞ കഴുത്തും കൈയുമായി ഒരു പേക്കോലമായി തന്റെ മുന്നിൽ നിൽക്കുന്നത്...
" കുഞ്ഞേ...എവിടെയായിരുന്നു ഇത്രേം കാലം? "
ഗൗരി ഒന്നു ചിരിച്ചു... അമ്പലത്തിലെ പല തരം പ്രകാശത്തിന്റെ ഇടയിലെ ഏറ്റവും മങ്ങിയ തെളിച്ചമുള്ള ചിരി...
" അന്ന് നേരെ പോയത്.. അച്ഛന്റെ തൃശ്ശൂരുള്ള ഒരു പഴയ സുഹൃത്തിന്റെ അടുത്തേക്കാണ്.. അവിടെ ഒരു വാടകവീട്ടിൽ കുറച്ച് കാലം.. പിന്നെ പ്രസവശേഷം ഞാൻ അത്യാവശ്യം തയ്യൽ ഒക്കെ പഠിച്ചു.. ഒരു തുന്നൽക്കടയിൽ ഒക്കെ ജോലിക്ക് പോയി... നാല് വയറിനു കഴിഞ്ഞു കൂടാനുള്ളത് കിട്ടാറുണ്ടായിരുന്നു കൃഷ്ണൻ മാമേ... "
ഗൗരി വീണ്ടും പറഞ്ഞു തുടങ്ങി.. അനന്തന്റെ അസുഖത്തെക്കുറിച്ചും.. അച്ഛന്റെ മരണത്തെക്കുറിച്ചും.. അമ്മ തളർന്നു കിടപ്പിലായതും ഒക്കെ ഗൗരി പറയുമ്പോഴൊക്കെയും കൃഷ്ണൻ നായരുടെ ഉള്ളൂ പിടഞ്ഞു കൊണ്ടിരുന്നു...
" മരിക്കുന്നെന് മുന്നേ ഒന്നൂടെ അമ്പലത്തിൽ വരണമെന്നു തോന്നി
മാമേ... വൈകിട്ടത്തെ തീവണ്ടിക്ക് വന്നതാ...പരിചയക്കാർക്കു പലർക്കും
മനസ്സിലായിട്ടില്ല ഭാഗ്യം... ഭഗവാനെ തൊഴുതു... നാളെ പുലർച്ചയ്ക്കുള്ള
വണ്ടിക്ക് പോണം.. അമ്മയെ അവിടെ അടുത്തുള്ള ഒരു വീട്ടിൽ ആക്കിയിട്ടു വന്നതാ "
കൃഷ്ണൻ നായർ ഗൗരിയുടെ മകനിലേക്ക് വീണ്ടും നോട്ടമെയ്തു.... നെഞ്ചിൽ ഇത്രയും
കാലം തടഞ്ഞു വച്ച ഒരു കടൽ ഇരമ്പിയാർക്കുന്നത് പോലെ അയാൾക്ക് തോന്നി....
അനന്തൻ... തന്റെ അനന്തിരവൻ കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ മൂത്ത പുത്രൻ... കഥകളി പഠിക്കുന്ന സമയത്തു നർത്തകിയായ ഗൗരിയുമായുള്ള പ്രണയത്തിന്റെ ബാക്കി പത്രം.... ഉണ്ണികൃഷ്ണനിൽ നിന്നും ഗൗരി ഗർഭം ധരിച്ചത് ഗൗരിയുടെ അമ്മ ആദ്യം പറഞ്ഞത് തന്നോടാണ്.. .....ഗൗരിയെ എങ്ങനെങ്കിലും തലയിൽ നിന്നും ഒഴിവാക്കി തരണമെന്നും, ഇത് മറ്റുള്ളവർ അറിഞ്ഞാൽ തന്റെ ഭാവി ഇല്ലാതാകും എന്നും ഉണ്ണി കരഞ്ഞുപറഞ്ഞപ്പോൾ താനും മൗനം ഭാവിച്ചു...അമ്മാവന്മാർ ഗൗരിയെ പടിയിറക്കി വിടുന്നതിനും താൻ മൂകസാക്ഷിയായി... എല്ലാത്തിനുമുള്ള ശിക്ഷയാകാം.. ഉണ്ണിയ്ക്ക് വിവാഹം ചെയ്തു കൊടുത്ത തന്റെ മകൾ രണ്ടാമത്തെ പ്രസവത്തോടെ മരിച്ചു പോയത്....
" കൃഷ്ണൻ മാമേ... ഇന്ന് ഇന്നിവിടെ അദ്ദേഹത്തിന്റെ 'കർണ്ണശപഥം ' ഉണ്ടല്ലേ, "
ഗൗരിയുടെ ചോദ്യം വീണ്ടും അയാളെ ചുട്ടുപൊള്ളിച്ചു...
" ഉണ്ണിമാമ പേടിക്കണ്ട ഞാൻ അവകാശം ചോദിച്ചു വന്നതല്ല... രണ്ടാണ്മക്കളെ സമ്മാനിച്ചു ശ്രീദേവി മരിച്ചു പോയതും അദ്ദേഹം വലിയൊരു കഥകളി വിദ്വാനായതും ഒക്കെ ഞാനറിയുന്നുണ്ടായിരുന്നു.... പക്ഷെ എന്റെ കുഞ്ഞിന് അതൊന്നും പറഞ്ഞുകൊടുക്കാൻ കഴിയുന്നില്ലല്ലോ...അവനു അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലല്ലോ മാമേ... "
നിറഞ്ഞു വന്ന കണ്ണുകൾ ഗൗരി സാരിത്തുമ്പ് കൊണ്ട് തുടച്ചു...
" ജനിച്ചത് ആണാണെന്നു അറിഞ്ഞപ്പോൾ തൊട്ട് ഞാൻ മോഹിച്ചു അവനെ വലിയൊരു കഥകളി നടനാക്കണമെന്നു.. കലാമണ്ഡലം ഉണ്ണികൃഷ്ണനേക്കാളും വലിയ നടൻ... പക്ഷെ എന്റെ മോൻ.. അവൻ ഇങ്ങനെ ആയിപോയി ഉണ്ണിമാമേ... "
" ലോകം അറിയുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ സന്താനം...സ്വന്തം കാര്യം പോലും ചെയ്യാൻ പറ്റാത്ത ബുദ്ധിമാന്ദ്യമുള്ള കുട്ടി... ദൈവത്തിന്റെ വികൃതി എന്നോട് മാത്രായിട്ട് എന്തിനാ കാട്ടിക്കൊണ്ടിരിക്കണേ മാമേ "
ഹൃദയം നിലച്ചു പോകുന്നത് പോലെ കൃഷ്ണൻ നായർക്ക് തോന്നി....
വേദിക്കടുത്തു നിന്നും അനൗൺസ്‌മെന്റ്
"കളിയരങ്ങിൽ ' കർണ്ണശപഥം ' കഥകളി ആരംഭിക്കുന്നു... കുന്തിവേഷത്തിൽ കേരളത്തിന്റെ അഭിമാനം കലാമണ്ഡലം ഉണ്ണികൃഷ്ണൻ ആട്ടക്കൊട്ടിലിൽ എത്തുന്നു "
തിരശീല ഉയർന്നു ... കളിയരങ്ങിൽ വിളക്കുകൾ തെളിഞ്ഞു ... അരങ്ങിലേക്ക് നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് കയ്യടിക്കുന്ന മകനെ ഗൗരി പിടിച്ചെഴുന്നേല്പിച്ചു...
അരങ്ങിലെ കുന്തിവേഷത്തിനു നേരെ കൈചൂണ്ടി ഗൗരി മകനോട് പറഞ്ഞു...
" നിന്റച്ഛൻ അതാണ് "....
ഒരു വേള ചുറ്റുമുള്ള കരഘോഷങ്ങളൊന്നും കൃഷ്ണൻ നായർ കേട്ടില്ല....... ഇത് പോലൊരു ദുർവിധി ഇനി ഒരു സ്ത്രീക്കും വരരുതേ എന്ന് ആ വൃദ്ധമനം നൊന്തിട്ടുണ്ടാകും... ഗൗരിയുടെ കാലിൽ വീണു മാപ്പ് ചോദിക്കാൻ ആ വൃദ്ധന് തോന്നി... അയാൾ ഗൗരിയുടെ മുഖത്തേക്ക് നോക്കി... ചൂണ്ടുവിരൽ അരങ്ങിലേക്ക് തന്നെയായിരുന്നു... കണ്ണുകൾ നിർജ്‌ജീവം .....
മകൻ കുന്തിവേഷത്തെ നോക്കി ക്കൊണ്ട് അച്ഛൻ അച്ഛൻ എന്ന് പിറുപിറുക്കുന്നു... ഇടക്ക് ചിരിക്കുന്നു... കരയുന്നു...
ദൈവമേ... ഇങ്ങനെയൊരു കരളുരുകുന്ന രംഗം കാണാനാണോ നീ ഈ വൃദ്ധനെ ബാക്കിവച്ചത്... കൃഷ്ണൻ നായർ കണ്ണുതുടച്ചു..
" ആദ്യായിട്ട് എൻറെ കുട്ടി അച്ഛനെ കാണുന്നത് കുന്തിവേഷത്തിൽ.... അതൊരു നിമിത്താണ്... മാനക്കേട് ഭയന്ന് കർണ്ണനെ ഉപേക്ഷിച്ച കുന്തിയുടെ വേഷം തന്നെയാണ് അവന്റെ കണ്ണിൽ അവന്റെ അച്ഛന്റേതായി പതിയേണ്ടത് അല്ലെ മാമേ "...
നിലത്തു വച്ചിരുന്ന മുഷിഞ്ഞ ഒരു തുണിബാഗ് എടുത്ത് ഗൗരി തോളിലിട്ടു.. മകന്റെ കൈ പിടിച്ചു...
"എനിക്കൊരാശ ഉണ്ടാർന്നു .. മരിക്കണേനു മുൻപ് ഇവന്റച്ഛനെ ഒരിക്കലെങ്കിലും കാട്ടിക്കൊടുക്കാന്ന്... അത് സാധിച്ചു... ഞങ്ങൾ പോകുവാ....ഇവൻ ആദ്യായിട്ടും അവസാനായിട്ടും ഇവന്റച്ഛനെ കാണുന്നത് ഈ കുന്തിവേഷത്തിൽ തന്നെ മതി മാമേ "..
" മോളെ... നീ ഈ മാമന്... "
" മാപ്പപേക്ഷയാണേൽ വേണ്ട മാമേ... ഗൗരിക്ക് ആരോടും പകയില്ല... ഒരു സങ്കടമേ ഉള്ളൂ.... കർണ്ണനെ പോലൊരു മകനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന്.... പോകുന്നു.... ഞങ്ങളുടെ വരവ് അധികമാരും അറിയണ്ട....അരങ്ങിലെ കുന്തിവേഷം അണിഞ്ഞ ആളോട് മാമ പറഞ്ഞേക്ക്... കർണ്ണശപഥം ചെയ്യാൻ ഗൗരിക്ക് കിട്ടിയത് സർവ്വഗുണ സമ്പന്നനായ ഒരു കർണനെയല്ല.... ഇപ്പോഴും മണ്ണുവാരി തിന്നുന്ന ഉണ്ണിക്കണ്ണനെയാണെന്നും... അതുകൊണ്ട് ഒരിക്കലും ശാപം ഏൽക്കില്ലന്നും... "
അനന്തുവിന്റെ കൈയും പിടിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ ആ സ്ത്രീരൂപം നടന്നു പോകുമ്പോൾ... കരഘോഷം വീണ്ടും മുഴങ്ങി.... ആ രണ്ടു നിഴലുകൾ ജീവിതത്തിന്റെ കളിയരങ്ങിൽ കാണികളും കരഘോഷവുമില്ലാതെ, മറയുന്നത് നോക്കി നിൽക്കവേ, കളിയരങ്ങിൽ നിന്നും കർണ്ണശപഥം പദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു....
" ഹന്ത മാനസം ആദ്യ സന്താനമേ............."
ജിൻഷ ഗംഗ
കുമാർതുളിയിലെ ദുർഗാപ്രതിമകൾ. കഥ ശ്യാംസുന്ദർ പി ഹരിദാസ്
കുമാർതുളിക്ക് സമീപമുള്ള ഇടുങ്ങിയ ഗലികളിലൂടെ ജീവിതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം വിരൽത്തുമ്പിൽ മുറുകെപ്പിടിച്ച്, മഞ്ഞനിറമുള്ള രാത്രിയിൽ ഓടുമ്പോൾ ‘ഭയം’ നീരയെ പിന്തുടർന്നു. ഭയമായിരുന്നു അവൾക്കു കാവൽ - അവളുടെ പിറവിയിലും പിറവിയ്ക്കു മുൻപും, പിൻപും.അവൾക്കു തിരിഞ്ഞു നോക്കണമെന്ന് തോന്നി.ദൂരെ ദൂരേയ്ക്ക് മാഞ്ഞുപോകുന്ന സോനാഗച്ചിയുടെ ‘ചുവന്ന ആഴങ്ങളിൽ’ അവളുടെ ആഗ്നിദാദിയുടെ മുഖം തെളിഞ്ഞു വന്നേക്കാം. അതവളെ വീണ്ടും അവിടേയ്ക്കു തന്നെ വലിച്ചടുപ്പിയ്ക്കും. ഭൂതകാലത്തിന്റെ കെട്ടികിടപ്പുകളെ മായ്ച്ചുകളഞ്ഞ് ചരിത്രത്തിൽ നിന്ന് മോചനമാണ് അവൾക്കു വേണ്ടത്.ടക്.. ടക്.. ടക്....ടക്.. തനിക്കു പിറകിൽ കാക്കി ബൂട്ടുകൾ ഊക്കിൽ പതിയുന്ന ശബ്ദം അവൾ കേൾക്കുന്നു.ഒരാൾ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നലിൽ, ഭയന്ന് ഞെട്ടിക്കൊണ്ടേയിരിക്കുന്ന കേഴമാനിനെപ്പോലെ അവൾ വിറച്ചു. അവളുടെ കണ്ണുകൾ നിഴലുകളിൽ പരതി.ഊറിവന്ന ഭയത്തെ കാലുകളിലെ വേഗമാക്കി മാറ്റി അവൾ ഓടുകയാണ്..ദൂരെ, രവീന്ദ്ര സരണിയിൽ നിന്ന് ദുർഗാപൂജയുടെ മന്ത്രമുണരുന്നു. “ബോലോ.. ദുർഗാമാ കീ ജയ്.. ദുർഗാമാ കീ ജയ്”!
“ഇതൊരു മരണക്കിണറാണ് രേണുമെയീ. ഇതിനകത്ത് വട്ടത്തിൽ കറങ്ങിക്കൊണ്ടേയിരിക്കുക മാത്രമേ ചെയ്യാനാവൂ. ഈ കിണറിന്റെ വായ് വട്ടത്തിനുള്ളിലൂടെ പുറത്തെ ലോകവും നീലാകാശവും നിന്നെ കൊതിപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ പുറത്ത് കടക്കാനാവില്ല. വട്ടത്തിൽ വട്ടത്തിൽ ഓടുക ..ജീവിച്ചു തീർക്കുക..അല്ല, ജീവിതം അനുഭവിച്ചു തീർക്കുക.”
Wednesday, July 15, 2020
Tuesday, July 14, 2020
Monday, July 13, 2020
Sunday, July 12, 2020
Saturday, July 11, 2020
Friday, July 10, 2020
Thursday, July 9, 2020
Wednesday, July 8, 2020
Tuesday, July 7, 2020
Monday, July 6, 2020
Sunday, July 5, 2020
Saturday, July 4, 2020
Friday, July 3, 2020
കവിത സുനിൽ വി തിരുനെല്ലി നിത്യവസന്തം
സുനിൽ വി തിരുനെല്ലി
നിത്യവസന്തം
പടിയടച്ചവർ പരസ്പരം പഴി പറയുന്നു.
അഹങ്കാരിയെന്ന്.....
അർത്ഥമറിയാക്കൂട്ടർ ചിരിച്ചു -
അണ്ഡാകൃതിയിലെ ഭൂമിയെ നോക്കി -
പതിയിരുന്നു പരിഹസിയ്ക്കാൻ .
അറുത്തുമാറ്റിയ പൊക്കിൾക്കൊടി -
അപഹരിച്ചറുത്തവർ നോവുപേറിപ്പറന്ന-
നേരിൻ്റെ ഹൃദയവിശാലതയറിഞ്ഞോ...?
ഒരു വസന്തത്തിനൊരായിരം രാവു നോറ്റ -
പൂവിൻ്റെ മനമറിഞ്ഞോ ....?
പൂവിനെ പുണരാത്ത പൂമ്പാറ്റയുടെ -
മദമറിഞ്ഞോ .....?
ഇരുളിലൊരു കിളിയിരുന്നു വിരിയിച്ച -
നഭസിൻ്റെ കുളിരറിഞ്ഞോ......?
അഴിച്ചിട്ട കൂന്തലിൽ ഒരു വസന്തം പാർത്ത -
നോവിൻ്റെ കഥയറിഞ്ഞോ....?
കഷ്ടം ! നിർവൃതിയുടെ നീലാകാശം -
കാണാത്തവർ.
പൂവിനെ പുണർന്ന പുലരിയ്ക്ക് -
നേർക്കൊരു ചോദ്യം
പൂമ്പൊടി പടർത്തി പുതുവസന്തം -
തീർത്തതെന്തിന്