എം.പി വീരേന്ദ്രകുമാറിന് പ്രണാമം.
(മധു അലനല്ലൂർ)
ലോകമെമ്പാടും കോവിഡ് 19 വൈറസ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്,മാതൃഭൂമിയോടൊപ്പം ചേർത്തുവെക്കുന്ന ഇന്ത്യയിലെയും, വിശിഷ്യാ കേരളത്തിലെയും ഇപ്പോഴത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ എം.പി വീരേന്ദ്രകുമാറിൻ്റെ ആകസ്മികമായ നിര്യാണം..ദീർഘകാലം ഇടത് സഹയാത്രികനായും,ചുരുങ്ങിയ സമയങ്ങളിൽ പാർലമെൻ്ററി രാഷ്ട്രീയവുമായുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് വലത് രാഷ്ട്രീയത്തിലേക്കും, പിന്നീട് ഇടതു പക്ഷത്തേക്കും തിരികെയെത്തിയ അദ്ദേഹത്തെ കോഴിക്കോട് വെച്ചാണ് ഞാനാദ്യമായി കാണുന്നത്.പാലക്കാട് പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയപ്പോൾ ദയനീയമായ പരാജയം അദ്ദേഹത്തിനേറ്റു വാങ്ങേണ്ടി വന്നു.....ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തി, മുൻ കേന്ദ്രമന്ത്രി, മികച്ച പാർലമെൻ്റേറിയൻ എന്നതിലെല്ലാമുപരി, അദ്ദേഹത്തിലെ എഴുത്തുകാരനോടായിരുന്നു എൻ്റെ ആരാധന..! ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം.. സോവിയറ്റ് യൂണിയൻ്റെ പതനത്തെ തുടർന്നുണ്ടായ ആഗോളവൽക്കരണവും ഉദാരവൽക്കരണവുമെല്ലാം ഏറെ പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണല്ലോ 'ഗാട്ടും കാണാചെരടുകളും,അധിനിവേശത്തിൻ്റെ അടിയൊഴുക്കുകൾ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹം രചിക്കുന്നത്..!പല വേദികളിലും ഈ വിഷയുമായി ബന്ധപ്പെട്ട ചർച്ചകളിലും ഇടപെടലുകളിലും ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ ഈ പുസ്തകവായനകൾ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്..അതുപോലെ, വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെ ശ്രദ്ധേയമായ, യാത്രാ വിവരണത്തിനുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അദ്ദേഹത്തിൻ്റെ , 'ഹൈമതഭൂവിൽ' എന്ന ഗ്രന്ഥമാണ് എനിക്ക് ഹിമാലയൻ യാത്രക്ക് പ്രചോദനമേകിയത്..!സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളായ രാമൻ്റെ ദു:ഖം, ബുദ്ധൻ്റെ ചിരി ,രോഷത്തിൻ്റെ വിത്തുകൾ, ഇരുൾ പരക്കുന്ന ലോകം തുടങ്ങിയവയെല്ലാം വളരെ ശ്രദ്ധേയമായ
![]() |
No comments:
Post a Comment