കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Thursday, May 21, 2020

ടെമ്പിൾ റൺ കാലത്തിന്റെ കാലൊച്ചകൾ

ടെമ്പിൾ റൺ 
കാലത്തിന്റെ കാലൊച്ചകൾ

 കെ.കെ. മണികണ്ഠൻ,

കാരാകുറുശ്ശി 
            
കാലത്തിന്റെ കാലൊച്ചകൾ ലിപി വിന്യാസങ്ങളായി വായനക്കാരോട്
നേരിട്ട് സംവദിക്കുന്നതാണ് ശിവപ്രസാദ് പാലോടിന്റെ കവിതാ സമാഹാരമായ ടെമ്പിൾ റണ്ണിലെ    രചനകൾ. .തർക്കമവസാനിക്കാതെ നിശ്ചലമാകുന്ന മീനിനെപ്പോലെ നിത്യതയിലേക്കാഴ്ന്നിറങ്ങിപ്പോകുന്ന ദാമ്പത്യങ്ങളെ ക്കുറിച്ച് മനസ്സുകൊണ്ടും തലച്ചോറു കൊണ്ടും വായിക്കപ്പെടുന്ന വായന, മൗനവും ഭ്രാന്തും വീർപ്പുമുട്ടലിന്റെ ഇരുട്ടുകളിൽ ഇണ ചേരുമ്പോൾ ഒരു ദംശനത്തിനായി കാത്തിരി ക്കുന്നത്,  ചത്തതിനെപ്പോലും ബാക്കി വയ്ക്കാതെ തിന്നു തീർക്കുന്ന ചിതലായി ഞാൻ,

      നെറികേടുകളെ ചവിട്ടിമെതിച്ച് ഗറില്ലകൾ കോറസ്സായി ആഹ്ലാദ നൃത്തം ചവിട്ടുന്ന ടെമ്പിൾ റൺ,മറവികൾ പെറുക്കി നടക്കുന്ന ആരെയെങ്കിലും കാത്തിരിക്കുന്ന കൂട്,
കോഴികൾക്കു വേണ്ടി കോഴികളാൽ രൂപീകരിക്കുന്ന റിപ്പബ്ലിക്കൻ കൂട്,
പിഴുതെറിയാൻ എത്ര ശ്രമിച്ചാലും മുളച്ചു തഴക്കുന്ന രോഗ വിസ്മയം നിറഞ്ഞ ആതുരം,
കുമ്പസാര കൂടുകളുടെ വായ്നാറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഉൾച്ചുഴികൾ,
മെമ്മറി ഫോർമാറ്റ് ചെയ്ത് റിമോട്ട് ഘടിപ്പിച്ചു കൊടുക്കുന്ന ഭർത്താവ്/ഭാര്യമാരുടെ വിപുലമായ ശേഖരമുള്ള സന്തോഷത്തിന്റെ താക്കോൽ,സമയാസമയം ഉത്തരവാദിത്വങ്ങളുടെ ലൈസൻസ് പുതുക്കി വർഷാവർഷം സ്വപ്നങ്ങളുടെ പുറത്ത് പായലും പൂപ്പലും തൂത്തുവാരലാണ് ജീവിതമെന്നു പറയുന്ന കച്ചോടം,കൈവീശിപ്പോവുന്ന  മഴവില്ലു പോലെ ജീവിതത്തിൽ ബാക്കി വച്ചു പോകുന്ന നിലപ്പുകൾ,വേവുന്ന ചൂടിൽ നിന്നോരിത്തിരി കുളിരിന്റെ ലോലമാം തണലുകൾ തേടിയുള്ള ദേശാടനം,എവിടെയെങ്കിലും വെച്ച് എന്നെത്തന്നെ കൈവിടുമെന്നതിനാൽ അവനവൻ തന്നെ തടവിലാവുന്നത് ,സ്നേഹത്തോടെ അരിഞ്ഞെടുക്കുന്ന ചിറക്കുകൾ,നീ തന്നെ എനിക്കു പേടിയാകുന്ന പെൺ പേടി,വേനലിൽ വെന്തു കിടക്കാനും തോരാമഴയത്ത് ഒട്ടിപ്പിടിച്ചിരിക്കാനും കഴിവുള്ള ഉഭയജീവിയായ മനസ്സ്,പേരറിയാത്ത ദിക്കുകൾ തേടി അലയുന്ന കടലാസുവഞ്ചികൾ,
കവിതയെ പോസ്റ്റ്മോർട്ടത്തിനയക്കുമ്പോൾ വിലങ്ങണിഞ്ഞ് വിചാരണ നേരിടുന്ന കവിയുടെ നാട്ടുനടപ്പ് ,ചൂണ്ടക്കാരനെ കീഴ്പ്പെടുത്തുന്ന മീനുകളുടെ ഓളം,
എല്ലാമറിഞ്ഞാൽ പോലും ഒന്നുമറിയാത്തവരെപ്പോലെ, ഒന്നുമറിയില്ലെങ്കിലും എല്ലാമറിയുന്നവരെപ്പോലെയുള്ള അഭിനവം,കാണാതെ പോവുന്ന കോങ്കണ്ണിനെപ്പറ്റി,
കവണയിൽ കല്ലുകയറ്റുന്ന ചെക്കനോടും ഇഴഞ്ഞുകയറുന്ന പാമ്പിനോടും ദൂരെപ്പോ എന്നു പറയുന്ന കൂടൊരുക്കൽ,ജീവിതത്തിന്റെ ഇരട്ടി ഭാരമുള്ള ശ്മശാന വഴി,
ഗാന്ധിസവും മാവേലിത്തരവും ബാർട്ടർ സിസ്റ്റവും ന്യൂട്ടൺ നിയമവും പാലിക്കുന്ന ഉമ്മ റിപ്പബ്ലിക്,അപകട വളവിൽ തലതല്ലി വീണ് വാക്കുകൾ ഊരിത്തെറിച്ചു പോവുന്ന കവിതാഹുതി,ശില്പിയും ശില്പവും പോലെയാവുന്ന അന്യസംസ്ഥാന തൊഴിലാളികളും പണി സ്ഥലവും,വാങ്ങുന്നതും വിൽക്കുന്നതും തമ്മിലുള്ള ബന്ധം മാത്രമായതു കൊണ്ട് കസ്റ്റമർ ലോകത്തെ സൗഹൃദങ്ങൾ പരിധിക്ക് പുറത്താവുന്നത്,മഞ്ഞച്ച കണ്ണുകളോടെ ചുട്ടുപൊള്ളിയ മുഖത്തോടെ ഒപ്പമിരിക്കുന്നവ, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സൗഹൃദ ചാറ്റിങ്ങ്,വേറൊന്നും ചെയ്യാനില്ലാത്ത കാക്കകൾ ഓർമ്മകൾ കൊത്തി തിന്നുന്നത്,ഒരു വിളിയിലും പുഞ്ചിരിയിലും വീഴാതെ മണ്ണിനെ പുണർന്ന് വേരുകളെ ഇറുകെ പിടിച്ച് കാറ്റിനോട് സംവദിക്കുന്ന മരം,സ്വീകരണ മുറിയിലെ ഷെൽഫിലെ ശ്വാസം മുട്ടിക്കുന്ന നോവ്,ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽ പാലത്തിൽ വച്ച് വിശപ്പടക്കുന്ന എലിയും കെണിയുംഅവസാനം വെട്ടി മാറ്റിയ ഭൂപടത്തിലെ സംരക്ഷണത്തിൽ ഒതുങ്ങുന്ന പശ്ചിമഘട്ടത്തെപ്പറ്റിയുള്ള ലേഖനം,ഇത്തിരിക്കടൽ തികയാതെ പുറത്തുചാടാൻ വെമ്പി നിൽക്കുന്ന പിടിച്ചെടുത്ത മീനുകൾമരുഭുമിയിൽ ശ്മശാനമൊരുക്കി കാടിനെ കാത്തിരിക്കുന്ന മൃഗയവൈവിധ്യമാർന്ന പ്ലോട്ടുകളിലെഭാവനാപൂർണ്ണമായ രചനകളാണ് സമാഹാരത്തിലുള്ളത്.

കോപ്പികൾക്ക് ബന്ധപ്പെടുക
9249857148

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.