ഗുരുവേ നമ:
മണികണ്ഠന്‍ കാരാകുര്‍ശി
ഐരാവതം വെളുപ്പ് .....
പറയടോ ....
എന്നു
പറഞ്ഞ് ഊരി വടി കൊണ്ട് ചന്തിക്ക് പെരുമാറുമ്പോൾ ചിരിയടക്കിപ്പിടിച്ച്
കുടുക്കു പൊട്ടിയ ട്രവസറും കൂട്ടിപ്പിടിച്ച് നിൽക്കും...
വയറു വേദന വരുമ്പൊ ചിലപ്പോൾ അമ്മ വച്ചു തരാറുള്ള കഷായത്തിൽ ഇടാറുള്ള
അയമോദകം എനിക്ക് സുപരിചിതമായിരുന്നു... ഐരാവതം എന്താണെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നത്തെ വിദ്യാഭ്യാസ രീതി
അതനുവദിച്ചിരുന്നില്ല.
വിക്ടോറിയയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എസ്. ഗുപ്തൻ നായരുടെ മകൻ എം.ജി.ശശിഭൂഷൺ സർ
കാശ്യപന് ദക്ഷപുത്രിയായ അദിതിയിൽ പിറന്ന ദേവേന്ദ്രന്റെ വാഹനമാണ് ഇതെന്നും
ഇന്ദ്രന്റെ ആനയായ ഇരാവതിയുടെ സന്താനമാണ് ഐരാവതം എന്നും പറഞ്ഞു തരുന്നവരെ
എനിക്ക് ഐരാവതം ഒരു ചിരിമരുന്നു തന്നെയായിരുന്നു.
ഉച്ചത്തിൽ ഉച്ഛാരണ
ശുദ്ധിയോടെ ഭാഷ പറയാൻ പഠിപ്പിച്ച എന്റെ ഒന്നാം ക്ലാസ് അധ്യാപിക
മാഞ്ചുരുണ്ട ദേവകി ടീച്ചറെ ഈ അധ്യാപക ദിനത്തിൽ സ്നേഹത്തോടെ ബഹുമാനത്തോടെ
ഞാൻ ഓർമ്മിക്കുന്നു.
എന്നെ കൃഷ്ണന്റെ മകൻ, സുരേഷിനെ രാമൻകുട്ടിയുടെ
മകൻ ബാബുവിനെ നാണപ്പാശാരിയുടെ പേരക്കുട്ടി ശ്രീജയെ മ്മടെ കുഞ്ഞു കുട്ടി
ടീച്ചറുടെ മകൾ എന്നിങ്ങനെയാണ് മറ്റ് അധ്യാപകരോട് പറയുക. ഓരോ
കുടുംബങ്ങളിലും തലമുറകളായുള്ള അടുത്ത പരിചയവും ആത്മബന്ധവും ടീച്ചറുടെ ഒരു
സവിശേഷത തന്നെയായിരുന്നു
എന്താടോ മണികണ്ഠാ ... അമ്മക്കൊക്കെ സുഖം? എന്ന് ഇങ്ങോട്ട് ചോദിച്ച് അതിശയിപ്പിച്ചിട്ടുണ്ട്.
ഓർമ്മയും കാഴ്ചയും ടീച്ചർക്ക് ഒരു അനുഗ്രഹംന്നെയാണ്. ......
ഏവർക്കും അധ്യാപക ദിനാശംസകൾ
No comments:
Post a Comment