കവിത
സി.പത്മിനി.
ഒരിക്കൽമാത്രം
പുഞ്ചിരിക്കുക
പിഞ്ചുകുഞ്ഞിനെപ്പോലെ,
പൊട്ടിച്ചിരിക്കുക
സ്ഥകാലബോധമില്ലാതെ,
കാത്തുനിൽക്കുക,
വേരുമുളയ്ക്കും വരെ,
പൊട്ടിക്കരയുക,
പെരുമഴയിലാരും
കാണാതെ,
സൂക്ഷിച്ചു വയ്ക്കുക,
ഒരിക്കൽമാത്രം
നഷ്ടപ്പെടുത്താനായി,
പകർന്നു കൊടുക്കുക,
അളവുപാത്രങ്ങളില്ലാതെ
കൂട്ടാവുക
കൈവിട്ടുപോകുമെന്നറിഞ്ഞു കൊണ്ട്
ഉറങ്ങുക
സ്വപ്നത്തിലെങ്കിലുംസ്വസ്ഥമായി
ഉപേക്ഷിക്കുക,
അഹങ്കാരത്തിൻെറ
കടുന്നൽക്കൂടുകളെ.
കാവലായിരിക്കുക
സത്യത്തിനും,
നന്മയ്ക്കും
വേണ്ടിമാത്രം
ചേർത്തുവെയ്ക്കുക
ജീവിതച്ചുഴികളിൽ
പ്പെട്ടുഴലുമ്പോൾ
താങ്ങായിരുന്നവരെ
No comments:
Post a Comment