കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, June 3, 2020

ഓർമ്മയിലെ കാന്താരി മധുരം 9 കാർഷികം കെ.സി.അലി ഇക്ബാല്‍


ഓർമ്മയിലെ കാന്താരി മധുരം 9  
   കെ.സി.അലി ഇക്ബാല്‍
കാർഷികം
ഇടവപ്പാതിയോടടുത്ത കാലത്ത് പാടം നിറയെ പണിക്കാര്‍ നിറഞ്ഞ് തിരക്കുകൂട്ടുന്ന കാലം ഓര്‍ത്തെടുക്കാനാകുന്നുണ്ടോ?ചന്നം പിന്നം പെയ്യുന്ന മഴ.തൊപ്പിക്കുട ചൂടിയ ആണുങ്ങളും കുണ്ടൻകുട ഏന്തിയ പെണ്ണുങ്ങളും.ചിലര്‍ പാടവരമ്പ് മിനുക്കുന്നു. കഴുത്തില്‍ നുകം പേറുന്ന കാളകളുടെ(പോത്തുകളും)പുറകില്‍ നിന്ന് നുകത്തില്‍ വച്ചുകെട്ടിയ കരിയുടെ(കലപ്പ)കൊഴു ആഴ്ന്നിറങ്ങി മണ്ണിനെ ഇളക്കിമറിക്കുമ്പോള്‍ ഉഴവുചാലുകള്‍ രൂപപ്പെടും. (ഉഴവുചാലില്‍ നിന്നാണ് ജനകരാജാവിന് സീതയെ കിട്ടിയതെന്ന് വര്‍ണ്ണിക്കു മ്പോള്‍ ഇപ്പോള്‍ കുട്ടികളുടെ മനസ്സിലു ണ്ടാകുന്ന ചിത്രം എന്താകുമോ ?)ഇങ്ങനെ ഉഴുതു മറിച്ചിട്ട കണ്ടത്തില്‍ വെള്ളം തേവിനിറച്ച് കഴിഞ്ഞാല്‍ പിന്നെ കാളയ്ക്ക്പിന്നില്‍ കലപ്പയ്ക്ക് പകരം പലക രൂപത്തിലുള്ള ഊര്‍ച്ചമരമാണ് ഉപയോഗിക്കുക. ചാലുകള്‍ നിരപ്പാക്കി മണ്ണുനിരത്തി അതിനെ കുഴമ്പു രൂപത്തിലാക്കി ഞാറുനടാന്‍ പരുവപ്പെടുത്തുന്നതാണ് ഈ ഘട്ടം. ഈ ഘട്ടത്തില്‍ ത്തന്നെയാണ് വരമ്പു പണി.ആദ്യം കൈക്കോട്ട് കൊണ്ട് വരമ്പിലെ പുല്ലുകള്‍ ചെത്തിയെടു ക്കും.കണ്ടത്തിലെ കുഴമ്പുരൂപത്തിലുള്ള ചേറെടുത്ത്  വരമ്പില്‍ തേച്ച് പിടി പ്പിച്ച് മിനുക്കിയെടുക്കും. കണ്ടത്തില്‍ ഞാറുനടുന്ന പെണ്ണുങ്ങള്‍ നട്ടുനട്ട് പുറകോട്ടാണ് നടക്കുക.വിളഞ്ഞ കൊയ്യുമ്പോള്‍ തിരി ച്ച് മുന്നോട്ടും. (പെണ്ണുങ്ങളാണ് നടാനും കൊയ്യാനും ഏറെയുണ്ടാകുക) നെല്‍ച്ചെടികള്‍ക്കിടയില്‍ വളര്‍ന്ന കള പറിക്കല്‍,ചാഴിയെ തുണിവീശി പിടിക്കല്‍ തുടങ്ങിയവയൊക്കെ കുട്ടിക്കാലത്തെ കാര്‍ഷിക കാഴ്ചകളായിരുന്നു. 

ഇടവഴിയിലൂടെയിറങ്ങി ആളുയരത്തില്‍ കൈതച്ചെടികള്‍ മുറ്റി വളര്‍ന്ന തോട്ടുവര മ്പിലൂടെ ഉപ്പയുടെ കൈപിടിച്ച് പാടത്തേക്കുള്ള യാത്ര ഇന്നും ഓര്‍മ്മളില്‍ പച്ചപ്പു ണ്ടാക്കുന്നു.പാടത്തെത്തിയാല്‍ ചക്കനും കണക്‍റാ യിയും കൊലവനും ചീരുകണ്ടനും വള്ളിയും നീലിയും കുറുമ്പയും തകൃതിയായി താളത്തില്‍ പണിചെയ്യുന്നത് കാണാം. അവിടെ അക്കാലത്ത് വിഷ്ണുവും കൃഷ്ണനും രേവതിയും അശ്വതിയും പണിക്കു 

വന്നിരുന്നില്ല. അദ്ധ്യാപകനായശേഷം ഹാജര്‍ പട്ടികയില്‍ കുട്ടികളുടെ പേരു ചേര്‍ക്കു മ്പോള്‍ ചക്കനേയും കണക്‍റായിയേയും കൊലവനേയും കണ്ടുമുട്ടിയില്ല എന്നത് നാടിന്‍റെ സാമൂഹ്യ മൂന്നേറ്റ ചരിത്രവുമായി ബന്ധപ്പെട്ടതാണല്ലോ. 


           വിളഞ്ഞ നെല്‍ക്കതിരുകള്‍ ചുരുട്ടിക്കെട്ടി  കറ്റയാക്കി തളച്ചുമടായി വീട്ടുമുറ്റത്തെത്തിച്ചാല്‍ പിന്നെ മെതിയായി.മെതിച്ചുകിട്ടിയ നെല്ല് പറയി ലളന്നു പത്തായത്തിലാക്കി വൈക്കോല്‍ കൊണ്ടു കൂനയുണ്ടാക്കി പണി ക്കാര്‍ മടങ്ങിയാല്‍ പിന്നെ വൈക്കോല്‍ കൂന ഞങ്ങടെ കളിയിടമാ യി.കൂനകളില്‍ നിന്ന് മുളച്ചുപൊങ്ങിയ കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല. പാടങ്ങ ളുടെ  വിസ്തൃതി പലയിടത്തും പാതിയായി കുറഞ്ഞിരി ക്കുന്നു.ചിലയിടങ്ങള്‍ പണ്ടു നെല്‍പാടങ്ങളായിരുന്നെന്നതീന് ഒരു തെളിവും ബാക്കിയില്ല.ഞങ്ങള്‍ക്കും നൂറു മേനി വിളഞ്ഞ നെല്‍പ്പാടങ്ങള്‍ നഷ്ടപ്പെട്ടു.വീട്ടില്‍ കറ്റകള്‍ മെതിച്ചില്ല.വൈക്കോല്‍ കൂനകള്‍  ഇല്ലാതാ യി.പാടവും കൃഷിയും ഇല്ലാതായപ്പോള്‍ ജീവിതത്തില്‍ ഗ്രാമ്യതയുടെ താളങ്ങള്‍ നശിച്ചുപോയി.പകരം വന്നെത്തിയ സംസ്കാരത്തിന് കൂടുതല്‍ മികവും ചടുലതയുമുണ്ട്.അത് എന്നെപ്പോലുള്ള ചില പഴഞ്ചന്‍മാര്‍ക്ക് വഴങ്ങുന്നില്ല എന്നു മാത്രം.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.