പാരുഷം
സുനിൽ വി തിരുനെല്ലി
നാടുകാണാൻ വന്ന വേഴാമ്പൽ
നീരിനായ് കേഴുമ്പോൾ
മഴ വസന്തകാല യാത്രയിൽ.
നാഴി അരിയ്ക്ക് കഞ്ഞിയില്ല .....
നാവു നനയ്ക്കാൻ വിഞ്ഞു തരാം ....
ചലിയ്ക്കുന്ന ഭൂമിയ്ക്കൊരു _
തെറിയ്ക്കുന്ന കാല്പാദമെന്നു -
പുതിയ വേദാന്തം.
നാല്ക്കവലയിൽ നഞ്ചു വലിയ്ക്കുന്നു -
കുഞ്ഞു പെങ്ങളുടെ ചാരത്തൊരു _
ബലിക്കാക്കയെ കൂട്ടരുത്തി.
മദിര മതികെട്ടു മദിയ്ക്കുമ്പോഴൊരു -
കിളിന്തു മോഹം കൂട്ടി കെട്ടിയ സഞ്ചി -
നെഞ്ചോടു ചേർത്തൊരു ബാലപാഠം -
നിവർത്താൻ.
നേരറിയാത്ത നേരിനെ നേരിപ്പോടിലാക്കി -
കഴുകക്കാലിൽ കോർത്തു ഉന്മത്തനായ -
പൗരുഷം പത്തി മടക്കുമ്പോൾ.
അകലെ ഒരു കുഞ്ഞു പെങ്ങളുടെ -
ഉയരുന്ന നെടുവീർപ്പുകൾ
അമ്മയുടെ നെഞ്ചിലേയ്ക്ക് -
അമ്പുതറച്ചപ്പോൾ
കണ്ണീരിൽ പൊടിഞ്ഞതും
വേറൊരു പൗരുഷം
No comments:
Post a Comment