കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Wednesday, June 10, 2020

ഓർമ്മയിലെ കാന്താരിമധുരം 16 കെ.സി. അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരിമധുരം 16 കെ.സി. അലി ഇക്ബാല്‍


പാട്ടുപെട്ടി
             


നീലക്കവറുള്ള ഒരു ചെറിയ ഡയറി എന്‍റെ ബാല്യകാല സ്മരണകളിലുണ്ട്. നാലരപ്പതിറ്റാണ്ടു മുമ്പത്തെ കാര്യമല്ലേ, അക്കാലത്ത് ഡയറി എന്നെപോലുള്ളവര്‍ക്ക് അത്ഭുതം തന്നെയായിരുന്നു . ഡയറിയ്ക്കകത്ത് ചിട്ടയായി എഴുതിവച്ച സിനിമാഗാനങ്ങള്‍..... 
      പത്തുപന്ത്രണ്ടു വയസ്സുപ്രായക്കാലത്ത് അതിലെ ഓരോ പാട്ടും ഞാന്‍ മൂളി നടക്കുമായിരുന്നു. ആദ്യ ഗാനം “ഓമലാളെ കണ്ടൂ ഞാന്‍...” രണ്ടാമത്തേത് സുമംഗലീ നീ ഓര്‍മ്മിക്കുമോ... അങ്ങനെയെത്രയെത്ര പാട്ടുകൾ .ഡയറി  “കുഞ്ഞളാപ്പ”  എന്നു  വിളിക്കുന്ന എൻ്റെ ഉപ്പയുടെ അനിയൻ്റേതാണ്. അന്നത്തെ പൊടിമീശക്കാരന്‍  എന്‍റെ അക്കാലത്തെ ഹീറോ ആയിരുന്നു. പട്ടാമ്പി കോളേജിലെ പ്രീ -ഡിഗ്രീ വിദ്യാര്‍ഥിയാ യിരുന്നു അന്ന് കുഞ്ഞളാപ്പ . നിറയെ പാട്ടുകള്‍ എഴുതി വച്ച ആ ഡയറി അക്കാലത്തെ പ്രധാന  കൌതു കമായിരുന്നു.കുഞ്ഞളാപ്പ നാട്ടില്‍ പോകു മ്പോഴും കോളേജില്‍ പോകുമ്പോള്‍ ഡയറി കൊണ്ടുപോകാത്ത ദിവസ ങ്ങളിലും അതെന്‍റേതാകും. കുഞ്ഞളാപ്പ അന്നേ നന്നായി പാടുമായിരുന്നു. വിദേശത്ത് തൊഴില്‍ തേടി പോയ ശേഷം ഞങ്ങള്‍ക്ക് അദേഹത്തിന്‍റെ പാട്ടു കേള്‍ക്കാന്‍ അവസരമില്ലാതായി. ഇപ്പോഴും പ്രായം അറുപതിന് മേല്‍പോയിട്ടും ആ ശബ്ദം ഘനഗംഭീരം തന്നെ. കുടുംബ സദസ്സു 
37
കളില്‍ അദേഹത്തെ കൊണ്ട് നിര്‍ബ്ബന്ധിച്ചു പാട്ടുപാടിക്കാന്‍ ഞങ്ങളൊക്കെ എന്നും ശ്രദ്ധിച്ചിരുന്നു.
ഓടക്കുഴല്‍ വിദഗ്ദ്ധനായ മുഹമ്മദാലി എന്നുപേരുള്ള “മോന്‍” പിന്നെ നന്നായി പാടുന്ന ബേബി എന്ന വിളിപ്പേരുള്ള ആസാദ് എന്നിവര്‍ ഉപ്പയുടെ ജ്യേഷ്ടന്‍റെ മക്കളാണ്.രണ്ടുപേരും ഈ കഴിവുകളുമായി ഏറെ കാലം നാട്ടിലുണ്ടായില്ല.വിദേശത്തെ സാംസ്കാരിക സംഘടനകളുടെ ഭാഗമായി അവര്‍ മാറിയെന്നത് അഭിമാനകരം തന്നെ.എനിക്ക് കിട്ടിയില്ലെങ്കിലും പാട്ടിന്‍റെ ഒരു പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിലുണ്ട് എന്നാണ് പറഞ്ഞു വന്നത്.


      കാദരിക്കായുടെ ചായക്കടയില്‍ അക്കാലത്ത് ചായക്കുറിക്ക് പെട്ടിപ്പാട്ട് വയ്ക്കും. ചായക്കുറി എന്നാല്‍ നാട്ടിന്‍പുറത്തെ ഒരു സാമ്പത്തിക ക്രമീകരണമാണ്. ചിലയിടത്ത് 'പണപ്പയറ്റ് 'എന്നു പറയുന്നത് ഇതാണെന്ന് തോന്നുന്നു. സാമ്പത്തിക പ്രയാസമുള്ള ഏതെങ്കിലും വ്യക്തി കാദരിക്കായുടെ ചായക്കടയില്‍ ചായക്കുറി നടത്തും. എഴുതി തയ്യാറാക്കിയ കത്തു മുഖേനയോ (പില്‍ക്കാലത്ത്  അച്ചടിച്ച കത്തും ഉണ്ടായിരുന്നു) നേരിട്ടോ ആളുക ളെ ചായക്കുറിക്ക് ക്ഷണിക്കും. കുറിയ്ക്കു ക്ഷണം സ്വീകരിച്ചു വരുന്നവര്‍ അഞ്ചു മുതല്‍ ഇരുപത്തഞ്ചു രൂപ വരെയൊക്കെ പണം നല്കണം .പകരം ചായയും കടിയും കാദരിക്ക നല്കും. ഒരാള്‍ നോട്ടുപുസ്തകത്തില്‍ പണം നല്‍കുന്നവരുടെ പേര് എഴുതിവയ്ക്കും. ഈ ക്ഷണിച്ചു വന്നയാള്‍ നേരത്തെ ചായക്കുറി നടത്തിയപ്പോള്‍ ഇക്കുറി നടത്തുന്നയാള്‍ കൊടുത്ത പണം തിരിച്ചു നല്‍കുകയുമാകാം. 

       ചായക്കുറിയുടെ കാര്യം അതില്‍ പങ്കെടുക്കേണ്ടവരെ ഓര്‍മ്മിപ്പിക്കാനാണ് കാദരിക്ക പെട്ടിപ്പാട്ട് വയ്ക്കുന്നത്. ഇന്നത്തെ പോലെ ബോക് സൊന്നുമില്ല. കാളന്‍ മൈക്ക്. ഒരു പെട്ടി തുറന്നാല്‍ ഇപ്പോഴത്തെ സി.ഡി.യുടെ അല്‍പ്പം കൂടി  വലിയ വട്ടത്തിലുള്ള ഒരു ഡിസ്ക്. അതില്‍ ഏതു സിനിമയിലെ പാട്ടാണെന്ന് സിനിമാരംഗത്തിന്‍റെ ചിത്രം സഹിതം ഉണ്ടാകും. ഡിസ്ക്കിലേക്ക് റെകാര്‍ഡ് പ്ലെയറിലെ ഒരു സൂചിമുന തട്ടിച്ചു വച്ചാല്‍ പാട്ടുകേള്‍ക്കാം. 
     കാദരിക്ക മരിച്ചിട്ട് കാലം കുറെയായി. ചായക്കടയുടെ സ്ഥാനത്ത് ടെലഫോണ്‍  എക്സ് ചേഞ്ചാണിപ്പോള്‍. പാട്ടുപെട്ടിയുടെ മുകളിലുള്ള എം.ജി.ആറിന്‍റെ ഫോട്ടോയും കാദരിക്കായുടെ ഷര്‍ട്ടിടാത്ത രൂപവും ഇപ്പൊഴും എൻ്റെ ഓര്‍മ്മയിലുണ്ട്.മാത്രമല്ല കാദരിക്ക സഖാവുമാ യിരുന്നു. ചായക്കുറിയുള്ള ദിവസംഎനിക്കിഷ്ടപ്പെട്ടപാട്ടു വച്ചുതരാ ന്‍ അദേഹത്തിന് ആര്‍ദ്രതയുള്ള മനസ്സുണ്ടായിരുന്നല്ലോ എന്ന് ഞാനിപ്പഴോ ര്‍ക്കുന്നു.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.