ഡിജിറ്റൽ സാഹിത്യ രൂപങ്ങൾ പ്രസക്തിയാർജിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്
ഇന്ന് നാം. സമയക്കുറവിനെ അതിജീവിച്ചുകൊണ്ട് വിരൽത്തുമ്പിൽ വായനക്ക്
വിഭവങ്ങൾ ഒരുങ്ങുമ്പോൾ , വായനക്കാർക്ക് ഈ ലോക്ക് ഡൗൺ കാലം തികച്ചും
വേറിട്ടൊരു അനുഭവം സമ്മാനിച്ചു കവിഭാഷ ഡിജിറ്റൽ മാഗസിൻ. എഴുത്ത് കേവലം
ഒരു ആശയവിനിമയ ഉപാധി മാത്രമല്ല മറിച്ച് അതൊരു ആത്മ സമർപ്പണം
കൂടിയാണെന്നതിന് തെളിവാണ് കവിഭാഷ. തികച്ചും വ്യത്യസ്തമാർന്ന ഒരു വായനാ
അനുഭവം. മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ ഇടം
നിഷേധിക്കപ്പെടുന്നവർക്ക് പ്രചോദന
കേന്ദ്രം കൂടിയാണ് ഇത്തരത്തിലുള്ള മാസികകൾ എന്ന് പറയാതെ വയ്യ.
എഴുതി തെളിഞ്ഞവരെയും, എഴുത്തിന്റെ
മഹാ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുന്നവരെയും കുട്ടികളെയും
ഒരേപോലെ ഉൾപ്പെടുത്തികൊണ്ടുള്ള സൃഷ്ടികൾതന്നെയാണ് കവിഭാഷയെ വേറിട്ടു
നിർത്തുന്നതും. അതി മനോഹരമായ ലേ ഔട്ട് മാസികയുടെ സൗന്ദര്യം കൂട്ടി.
മികച്ച സാഹിത്യ രചനകളെ തുടക്കകാരുടെ രചനകളുമായി താരതമ്യപെടുത്തുക
എളുപ്പമാണ്. അതുകൊണ്ട് തന്നെ പ്രശസ്തി ആർജിച്ചവർക്കൊപ്പം
മുഖ്യധാരയിലേക്ക് കടന്നു വരാൻ കഴിവുള്ളവരുടെ സൃഷികളും രുചിക്കാൻ കഴിഞ്ഞു
എന്നുള്ളതാണ് മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത . മലയാളത്തിന്റെ
പ്രിയകവി കുരീപ്പുഴ മുതൽ മൂന്നാം ക്ളാസുകാരി നിയ കീടത്ത് വരെ പേജുകള്‍
പങ്കിട്ടതാണ് കവിഭാഷയുടെ ഒൗന്നത്യം. കവി ഭാഷ മാഗസിന് ഇന്നത്തെ ഡിജിറ്റൽ
യുഗത്തിൽ വരും ദിനങ്ങളിൽ സവിശേഷമായൊരു സ്ഥാനം തന്നെ ഉറപ്പിക്കാനാവും
എന്ന കാര്യത്തിൽ സംശയമില്ല
No comments:
Post a Comment