അബ്ദുൾ സലാം എംഎച്ച് വയനാട്
രണ്ട് മിനിക്കഥകൾ
മോഹം
കഴിഞ്ഞ പ്രളയകാലത്ത് സജീവമായി രക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുകയും
നേതൃത്വം കൊടുക്കുകയും ചെയ്ത ഷാജിയും റഷീദുമെല്ലാം എത്രയെത്ര ആദരവുകളാണ്
ഏറ്റുവാങ്ങിയത്. അവരുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഫേസ്
ബുക്കിലും വാട്സാപ്പിലും നിറഞ്ഞു. ആയിരക്കണക്കിന് വ്യൂവേഴ്സും ലൈക്സും
കിട്ടി.പിന്നെ ധാരാളം പേർ ഷെയർ ചെയ്തു, ഈ കൊറോണ കാലം എനിക്കുള്ളതാണ്.
അയാൾ സടകുടഞ്ഞെഴുന്നേറ്റു.എല്ലാ വിലക്കുകളും ലംഘിച്ച് കോവിഡ് ബാധിതരെ
സേവിക്കാൻ പുറപ്പെട്ടു, മതിയാവോളം സെൽഫി എടുത്തു.ഫേസ് ബുക്കിലും
വാട്സാപ്പിലും നിറഞ്ഞു.ഇഷ്ടക്കാരും അനിഷ്ടക്കാരും നിറഞ്ഞു കവിഞ്ഞു. ദൃശ്യ
ശ്രാവ്യ മാധ്യമങ്ങളിലും അയാൾ നിറഞ്ഞു. ഒരു നോക്കുകാണാൻ കഴിയാത്ത വിധം
കാത്തിരിപ്പിൻ കാലം
വെയ്ച്ചാനും ബെരിനില്ല. അന്നൊരൂസം നമ്മടെ ബീട്ടില് കൊറെ ആൾക്കാര്ബന്നപ്പൊഴും ബാപ്പച്ചി ഒറക്കേരുന്ന്. ഞാൻ ഉറങ്ങാൻ കടന്നാ ഇന്റെ കൂടെ
കളിച്ചനാൻ ബരും. മാമു വെയ്ച്ചാൻ ബരും. ഇന്നെ കെട്ടിപ്പിടിച്ച് ഉമ്മ
തരും.ചെൽപ്പം കൊറേ കരയും. ചെൽപം ചിരിക്കും. ഹ ഹ ഹ.അപ്പം ഞാനും
ചിരിച്ചും.രാവിലെ ഞാൻണീച്ചാൽ ബാപ്പച്ചീനെ കാണൂല.ഇന്നെ കൂട്ടാണ്ട് കള്ളൻ
എങ്ങോട്ടോ പോകും.ഉമ്മച്ചീനോട് ചോദിച്ചാ ഉമ്മച്ചിക്ക് സങ്കടാവും.
ഇത്തത്തനോട് ചോയിച്ചാ ഒാള് കരച്ചിലോട് കരച്ചിലാ. ഉമ്മച്ചി റൂമീന്ന്
പൊറത്തിറങ്ങൂല .ഒരേ ഇരുപ്പാ. ഉമ്മച്ചീനെ കാണാൻ ഇത്താത്തമാരൊക്കെ വരും.
എന്തൊക്കെ വർത്താനം പറഞ്ഞ് അവര് പോകും. അവരെന്നെ എടുത്ത് ഉമ്മ തരും
മിഠായി തരും. ഇന്റെ കൂടെ കളിച്ചാൽ മാത്രം ആരും ബര്ണില്ല. ഇന്റെ ബാപ്പച്ചി
എന്താലും ബരും. ഈ കുഞ്ഞിമോൾടെ കൂടെ കളിച്ചാനും മാമു വെയ്ച്ചാനും ഇന്റെ
ബാപ്പച്ചി വരും. ബരാണ്ക്കൂല.
No comments:
Post a Comment