കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, June 5, 2020

ഓർമ്മയിലെ കാന്താരി മധുരം 11 കെ.സി.അലി ഇക്ബാല്‍

ഓർമ്മയിലെ കാന്താരി മധുരം 11 കെ.സി.അലി ഇക്ബാല്‍


കണക്ക്


      കണക്കിനെ സ്കൂള്‍ കാലം മുഴുവനും പിന്നെ ജീവിതത്തിലും പേടിച്ച ഒരാളാണ് ഞാന്‍. പലരും രസകരമായി കണക്കു പഠപ്പിക്കാന്‍ ശ്രമിച്ചിട്ടും എന്‍റെ തലച്ചോറിനത് വഴങ്ങാതെ പോയത് അവര്‍ക്ക് തോന്നിയ രസം എനിക്കു തോന്നാത്തതുകൊണ്ടാകണം.” മാത്തമാറ്റിക്കല്‍ ഇന്‍റലിജന്‍സ്” എന്ന ഒന്നുണ്ടല്ലോ.അതെനിക്ക് തീരെ കുറവായിക്കണം. കണക്ക് ജീവിതതാളമാണെന്ന് വിശ്വിച്ചിരുന്ന ചാക്കോ മാഷെപ്പോലുള്ള അദ്ധ്യാപകരോട് ബഹുമാനമുണ്ട് എന്നു മാത്രമല്ല അവര്‍ പറയുന്നത് ശരിയാണെന്നും എനിക്കറിയാം.ചിലപ്പോള്‍ നന്നേ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ കണക്കെനിക്ക് വഴങ്ങില്ല എന്ന് ഉപബോധ മനസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും.


      കണക്ക് വഴങ്ങാന്‍ പ്രയാസമാണെന്നും അതിലെനിക്ക് പ്രത്യേക സഹായം വേണ്ടിവരുമെന്നും ആദ്യമേ കണ്ടെത്തിയത് ഉപ്പയാണ്.അതുകൊണ്ട് തൊട്ടടുത്ത വീട്ടിലെ നാരായണന്‍ നായരെന്ന നല്ലവനായ അയല്‍ക്കാരന്‍റെ രണ്ടു മക്കളോടും എനിക്ക് കണക്ക് വഴക്കിയെടുക്കാന്‍ ഉപ്പ ഏല്‍പ്പിച്ചിരുന്നു.നളിനി ചേച്ചിയും മണിയേട്ടനും സ്കൂള്‍ സമയം കഴിഞ്ഞുവന്നിട്ടും ഞായറാഴ്ചകളിലും ട്യൂഷന്‍ വഴി ഉണ്ടാക്കിയ മൂന്നാം ക്ലാസ്സി ലെ കണക്കേ എനിക്കിപ്പഴുമുള്ളൂ.അക്കാലത്തെയൊരു നടപ്പനുസരിച്ച് എന്നെ പ്പോലുള്ള വര്‍ക്ക് സ്വാതന്ത്ര്യത്തോടെ കയറിയിറങ്ങാന്‍ കഴിയാത്ത ആ തറവാട്ടിലെ മുക്കിലും മൂല യിലും ഓടിനടന്ന് ഞാന്‍ കണക്കഭ്യസിച്ചിരുന്നത് ഇന്നും നല്ല ഓര്‍മയാണ്.എന്നിട്ടും ആര്‍ക്കും മുഷിഞ്ഞില്ലല്ലോ എന്നത് അത്ഭുതവും ഉണ്ടാക്കുന്നു.പിന്നേയും ഏറെ കാലം ചാക്കോ മാഷന്‍മാര്‍ തന്ന കണക്കുകള്‍ കൂട്ടിയിട്ടും കുറച്ചിട്ടും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ...
    കണക്ക് തെറ്റിയതിന്,ഹോം വര്‍ക്ക് ചെയ്യാത്തത്തിന് ഒക്കെയായി കേട്ട ശകാരങ്ങള്‍ ചില കളവുകള്‍ ചെയ്യാനും പ്രേരിപ്പിച്ചു.മലയാളത്തിന് അക്കാലത്ത് രണ്ടുതരം ഹോം വര്‍ക്ക്പ തിവാണ്. രണ്ടുവര കോപ്പിയെഴുത്ത്, ടെക്സ്റ്റ് പുസ്തകം പകര്‍ത്തിയെഴുത്ത് എന്നിവയാ ണവ.ജയപ്രകാശന് കണക്കറിയാം.” മാത്തമാറ്റിക്കല്‍ ഇന്‍റലിജന്‍സ് ഉണ്ടെന്ന് ചുരുക്കം. എന്‍റെ കണക്ക് അവന്‍ ചെയ്യും അവന്‍റെ മലയാളം പണികള്‍ ഞാനും എന്ന പകരത്തിനുപകരം പദ്ധതി നടപ്പാക്കി.കാര്യമുണ്ടായില്ല,കളവ് പെട്ടെന്ന് പിടിക്കപ്പെട്ടു. മലയാളം പുസ്തകത്തിലെ കയ്യെഴുത്ത് എന്‍റെയാണെന്ന് ടീച്ചര്‍ കണ്ടെത്തി.ചോദ്യം ചെയ്തതില്‍ എല്ലാം പറയേണ്ടിയും വന്നു.പക്ഷേ വഴങ്ങാത്ത കണക്കും വച്ച് അഞ്ചാം ക്ലാസുവരെയും ഞാന്‍ ക്ലാസില്‍ ഒന്നാമതായിരുന്നു എന്നത് ഇപ്പഴോര്‍ക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമുണ്ടാക്കുന്നു..
ഇതൊരുകാലം .പത്താം ക്ലാസ് കഴിഞ്ഞിട്ടുപിന്നെ കണക്കിനോട് സലാം പറഞ്ഞു.എന്നിട്ടും കാലം ഒരിക്കല്‍ കണക്കുമാഷുടെ ദൌത്യം എന്നെയെല്‍പ്പിച്ചു.എണ്‍പത്തേഴിലാണ്. സംഘടന നടത്തുന്ന പത്താം ക്ലാസ്സുകാര്‍ക്കുള്ള പരിശീലന പരിപാടി. അവധിദിവസങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ ആണ്.എന്തുകൊണ്ടോ കണക്കെടുക്കാന്‍ വരേണ്ട ആള്‍ ഒഴിവായി. സംഘാടകന്‍ എന്ന നിലയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ കണക്കു പഠിപ്പിക്കണമെന്നു വന്നു.ഒരുകാലത്തുമില്ലാത്ത ആവേശത്തോടെ കണക്കു പഠിച്ചു. 

കണക്കധ്യാപരില്‍ നീന്ന് സംശയദൂരീകരണം നടത്തി.അന്നൊക്കെ നല്ല അഭിപ്രായം കേട്ടിരുന്നു.പക്ഷേ അതൊന്നും അത്ര ഉള്ളില്‍ തട്ടിയില്ല. ഈ അടുത്ത നാളില്‍  ഫേസ് ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയതിനടിയില്‍ വന്ന ഒരു കമന്‍റ് ഞെട്ടിച്ചു കളഞ്ഞു.”മാഷെന്നെ പത്താം ക്ലാസില്‍ കണക്കു പഠിപ്പിച്ചിട്ടുണ്ട്.കണക്ക് തീരെയറിയാത്ത ഞാന്‍ മാഷുടെക്ലാസുകൊണ്ടാണ് പാസായത്.”കളിയാക്കിയതാകാണാനിട.എന്നാലും അതൊരു കോപ്ലിമെന്‍റ് ആയി കരുതി കൊണ്ടു നടക്കുന്നു.
വാല്‍ കഷണം:  പുതിയ പഠനസമീപനം വന്ന കാലം.മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ രണ്ടാം ക്ലാസ് നിരീക്ഷിക്കാന്‍ ക്ലാസിലെത്തി.കണക്കാണ് ക്ലാസ്സില്‍ അരങ്ങേറുന്നത്.ടീച്ചരോട് എങ്ങനെയുണ്ട് കാര്യങ്ങള്‍ എന്ന് ഡി.ഡി.ചോദിച്ചു.”സാറേ..ഒരു രക്ഷയുമില്ല.കണക്ക് ഈ പിള്ളേര്‍ക്കൊന്നും മനസ്സിലാകുന്നില്ല.”ഞാനൊന്ന് ശ്രമിക്കട്ടെ എന്നായി ഡി.ഡി.അദ്ദേഹം ഒരു കഥ തുടങ്ങി.ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.രാജാവു നായാട്ടിനായി കാട്ടിലേക്ക് പോയി.കാട്ടില്‍ രാജാവ് ഒറ്റപ്പെട്ടു.ഘോരവനമാണ്.പലതരം മൃഗങ്ങളുണ്ടാകും.രാജാവ് മുന്നോട്ടു തന്നെ നടന്നു.പെട്ടെന്ന് ഒരു മിന്നല്‍.മിന്നലിന്‍റെ വെളിച്ചത്തില്‍ രാജാവത് കണ്ടു.ഒരു പെട്ടി കിടക്കുന്നു.കഥയിലെ ഏറ്റവും ആകാംഷ ജനിപ്പിക്കേണ്ട സമയത്ത് പിന്‍ബെഞ്ചിലെ ഒരുവന്‍ എണീറ്റുനിന്നു.വേണ്ടമാഷെ,ഞങ്ങക്ക് മന സ്സിലായി.കണക്കല്ലേ....പിന്നെ അദ്ദേഹം വിരമിക്കുന്നതു വരെ കഥകൊണ്ടു കണക്കിനെ രസമാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് കേട്ടിട്ടുള്ളത്.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.