കവിഭാഷ മാസിക

Post Top Ad


അക്ഷരം തന്നെ പ്രതിരോധം

Wikipedia

Search results

Friday, May 15, 2020

മിനിക്കഥ. വെളുപ്പ്

        വെളുപ്പ്



ഉഷ മണലായ

     ജനിച്ച അന്നു മുതൽ കേൾക്കാൻ തുടങ്ങീതാ 'കറമ്പിക്കുട്ടി കറമ്പിക്കുട്ടീ 'ന്ന്. അ നിയൻ ജനിച്ചപ്പോൾ ആ വിളി പ്രബലപ്പെടുകയും ചെയ്തു.' ആ മുറിയിൽ വിളക്ക് വെക്കേണ്ടത്രേ അത്ര വെളുപ്പാ'. മുത്തശ്ശിമ്മടെ പറച്ചില് കേൾക്കുമ്പോ കലിവരും. അതു കൊണ്ടിപ്പ എന്തായി? ഇൻ്റെ
കറുപ്പും അനിയെൻ്റെ വെളുപ്പും രണ്ടും ഞാൻ വെറുക്കാൻ തുടങ്ങി.

       "വെളുപ്പാണ് ശ്രേഷ്ഠം
         പഠിച്ചുണ്ണി പാഠം "
ഇളം നെഞ്ചിൽ പാടി പതിഞ്ഞ ഈ കവിവാക്യത്തിനപ്പുറമുള്ള തലം വളർന്നപ്പോളാണ് ഞാൻ  കണ്ടെത്തിയത്. തൊലിപ്പുറത്തെ  വെളുപ്പില് വലിയ കാര്യൊന്നൂല്ല്യ. ഉള്ളാണ് വെളുക്കേണ്ടത്.
  ഈ ലോക് ഡൗൺ കാലം വെളുപ്പിൻ്റെ  മറ്റൊരു രൂപവും കാണിച്ചു തന്നു.
 വെളുപ്പൻമാർ എന്നഹങ്കരിച്ചിരുന്ന രാജ്യങ്ങളിലെ ജീവനുകളെയാണ് ഈ കോവിഡ് മഹാമാരി തൂത്തെറിഞ്ഞത്.
പക്ഷേ ഇത് ഇങ്ങനെ തുടർന്നാൽ എല്ലാവരുടെ പോക്കറ്റും വെളുക്കും. തീർച്ച.

No comments:

ഏറ്റവും പുതിയ രചന

ഓർമ്മയിലെ കാന്താരി മധുരം കെ.സി.അലി ഇക്ബാൽ

.