വെളുപ്പ്
ഉഷ മണലായ
ജനിച്ച അന്നു മുതൽ കേൾക്കാൻ തുടങ്ങീതാ 'കറമ്പിക്കുട്ടി കറമ്പിക്കുട്ടീ 'ന്ന്. അ നിയൻ ജനിച്ചപ്പോൾ ആ വിളി പ്രബലപ്പെടുകയും ചെയ്തു.' ആ മുറിയിൽ വിളക്ക് വെക്കേണ്ടത്രേ അത്ര വെളുപ്പാ'. മുത്തശ്ശിമ്മടെ പറച്ചില് കേൾക്കുമ്പോ കലിവരും. അതു കൊണ്ടിപ്പ എന്തായി? ഇൻ്റെ
കറുപ്പും അനിയെൻ്റെ വെളുപ്പും രണ്ടും ഞാൻ വെറുക്കാൻ തുടങ്ങി.
"വെളുപ്പാണ് ശ്രേഷ്ഠം
പഠിച്ചുണ്ണി പാഠം "
ഇളം നെഞ്ചിൽ പാടി പതിഞ്ഞ ഈ കവിവാക്യത്തിനപ്പുറമുള്ള തലം വളർന്നപ്പോളാണ് ഞാൻ കണ്ടെത്തിയത്. തൊലിപ്പുറത്തെ വെളുപ്പില് വലിയ കാര്യൊന്നൂല്ല്യ. ഉള്ളാണ് വെളുക്കേണ്ടത്.
ഈ ലോക് ഡൗൺ കാലം വെളുപ്പിൻ്റെ മറ്റൊരു രൂപവും കാണിച്ചു തന്നു.
വെളുപ്പൻമാർ എന്നഹങ്കരിച്ചിരുന്ന രാജ്യങ്ങളിലെ ജീവനുകളെയാണ് ഈ കോവിഡ് മഹാമാരി തൂത്തെറിഞ്ഞത്.
പക്ഷേ ഇത് ഇങ്ങനെ തുടർന്നാൽ എല്ലാവരുടെ പോക്കറ്റും വെളുക്കും. തീർച്ച.
No comments:
Post a Comment