കവിത സ്റ്റാറ്റസ് റസിയ പയ്യോളി
റസിയ പയ്യോളി

സ്റ്റാറ്റസ്
ചിതറിത്തെറിച്ച വീട്ടിനുള്ളിൽ
അമ്മേ എന്റൊർപ്പും
ഒറ്റപ്പെടലിന്റെവേദനയിൽ ഭീകരതയുടെ
ചോരപുരണ്ടുകിടന്ന കൗമാരക്കാരൻ
വേനൽച്ചൂടിൽ പൊരിഞ്ഞ
വയറുമായിപിടച്ചിൽ
ഹൃദയ വള്ളിയിലൊരു മൂലയിൽ കിടന്ന്
അമ്മ എന്നെ നോക്കികരഞ്ഞു
ചങ്കിടിപ്പിൽമുറിഞ്ഞുപോകുന്ന വാക്കുകൾ
കളിക്കളം കാണാത്ത സുദീർഘ കനത്തമൗനവും
തടവുകാരന്റെഇരുട്ടുംമുന്നിൽ
ഒഴുകി പോയ സ്വപ്നങ്ങൾ
ഏകാന്തതയിൽഭൂതവും
വർത്തമാനവുംപൊന്നമ്മയുടെ തോരാകഥ പറയും
കളിക്കളംകാണാതെചിതലരിച്ചു തുടങ്ങിയ ഹൃദയ വാതിലുകൾ
ജീവിതത്തിന്റെ മുഴുവൻകയ്പ്പ് നീരുംകുടിച്ചു
ഏകാന്തമൂലയിൽ ഓർമ്മകൾ
വല്ലാതെ കൊത്തി വലിക്കുമ്പോൾ കുറുകെ
ടാറിടാത്ത റോഡിലൂടെ വരമ്പുംകടന്ന് കായലോരത്തെത്തും
അമ്മയുടെ മണ്ണിൽ അമ്മ
മണമുള്ള കാറ്റെന്നെ പൊതിയും
പച്ചപ്പുകളോ പുൽക്കൊടിപോലും കാണാതെ
ഉള്ളിലെ വീർപ്പുമുട്ടൽ നരകമാകും
അമ്മിഞ്ഞപ്പാലിന്റെ ഗന്ധം മനോനില കീറി മുറിക്കുമ്പോൾ
വന്നവഴിയേ നിലാവുള്ള രാത്രിയിൽ നീലനക്ഷത്രങ്ങളിൽ
അച്ഛനെനോക്കിയിരുന്ന അമ്മ
പാലം പണിയാൻ അമ്മ നടത്തിയ സമരങ്ങൾ
ചപ്പലില്ലാത്ത അമ്മകാലുകളിൽ സദാ മുത്തമിടും
അയ്യോ ആ മണ്ണിന്റെമണം
കണ്ണടച്ചഅധികാരികൾക്കു മുൻപിൽ
ഈ മാഷിന്ന് അമ്മയ്ക്കൊരു സ്മാരകം പണിതു
അക്ഷരവെളിച്ചമില്ലാത്ത കായലോരത്ത് "മഹാലക്ഷ്മി ലൈബ്രറി
"തനിച്ചിരിപ്പിലുംഓടിയെത്തുന്നൊരു സൂര്യതേജസ്സ്"
"അടുത്ത ജന്മത്തിൽ ലിറ്റർകണക്കിന് ചോര ഭൂമിയ്ക്ക് കൊടുത്ത്
കടലോളം സ്നേഹമൂട്ടാൻ മകനായി കാത്തിരിക്കുന്ന അമ്മയാകണം
കളിക്കളത്തിൽ കണ്ണുംനട്ട് കാവ ലിരിക്കണം
അമ്മയെകൊല്ലുന്നനവമർത്ത്യനു മുമ്പിൽ









